തൃശൂർ: ആതിരപ്പള്ളി വനവാസി ഊരുകളിലെ ജനങ്ങൾക്ക് കൈത്താങ്ങായി നടൻ സുരേഷ് ഗോപി. വാഹന സൗകര്യങ്ങൾ ഇല്ലാത്ത പ്രദേശങ്ങളിൽ ആധുനിക സ്ട്രച്ചർ നടൻ വാങ്ങി നൽകി. വനവാസി ക്ഷേമ പദ്ധതികൾ ഏറെയുണ്ടെങ്കിലും അർഹതപ്പെട്ടവർക്ക് അവ ലഭിക്കുന്നില്ല. ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാണ് തന്റെ ശ്രമം. മലക്കംപാറയിൽ പൊതു ശൗചാലയം നിർമ്മിക്കാമെന്നും ജനങ്ങൾക്ക് സുരേഷ് ഗോപി ഉറപ്പ് നൽകി.
അരകാപ്പ്, വീരൻകുടി, വെട്ടിവിട്ട കാട് ഊരുകളിലെ വനവാസികൾക്കാണ് താരം തണലായത്. ഈ ഊരുകളിലെ ജനങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായാൽ ആശുപത്രിയിലെത്തുക വളരെ പ്രയാസകരമാണ്. മതിയായ റോഡ് സൗകര്യങ്ങൾ ഇല്ലാത്ത പ്രദേശങ്ങളിൽ ആശുപത്രിയിലേയ്ക്ക് രോഗിയെ കൊണ്ടു പോകാൻ മുളയിൽ തുണികെട്ടി ഉണ്ടാക്കിയ സ്ട്രച്ചറുകളാണ് ഉപയോഗിക്കുന്നത്. ഇതിന് പകരമായാണ് ആധുനിക സ്ട്രച്ചറുകൾ സുരേഷ് ഗോപി നൽകിയത്.
മലക്കപ്പാറയിൽ പ്രാഥമിക സൗകര്യങ്ങൾ ഏർപ്പെടുത്താൻ സുരേഷ് ഗോപി തയ്യാറായിരുന്നു. എന്നാൽ, പഞ്ചായത്ത് തലത്തിൽ അത് നടപ്പാക്കുമെന്ന് ജില്ലാകളക്ടർ നടനെ അറിയിച്ചു. പക്ഷെ, നാളിതുവരെയായിട്ടും വാഗ്ദാനങ്ങൾ നടപ്പാക്കിയിട്ടില്ല. പഞ്ചായത്ത് ഇതുവരെ പാലിക്കാത്ത വാഗ്ദാനം താൻ ചെയ്ത് തരാൻ തയ്യാറാണെന്ന് സുരേഷ് ഗോപി പറഞ്ഞു.
Comments