കണ്ണൂർ: അയൽവാസിയുടെ സ്വർണവും പണവും മോഷ്ടിച്ച കേസിൽ പത്താം ക്ലാസ് വിദ്യാർത്ഥി അറസ്റ്റിൽ. പകൽ സമയത്താണ് വീട് കുത്തിതുറന്ന് 87,000 രൂപയും രണ്ടരപ്പവൻ സ്വർണവും വിദ്യാർത്ഥി അപഹരിച്ചത്. ഈ മാസം 17-ന് ശ്രീകണ്ഠാപുരത്തായിരുന്നു സംഭവം.
മോഷണം പകൽ സമയത്തായിരുന്നതിനാൽ വീടുമായി അടുത്ത ബന്ധം ഉള്ളയാളാണ് കൃത്യം നടത്തിയതെന്ന് പോലീസിന് വ്യക്തമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അയൽവാസിയായ പത്താം ക്‌ളാസുകാരനെ കാണാനില്ലെന്ന് വിവരം ലഭിച്ചത്. കാണാതായ കുട്ടി രണ്ട് ദിവസം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് പോലീസിന്റെ സംശയം ബലപ്പെട്ടു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ കോഴിക്കോട് നിന്നും കണ്ടെത്തി.
മോഷ്ടിച്ച സ്വർണം വിദ്യാർത്ഥിയുടെ കയ്യിൽ നിന്നും പോലീസ് കണ്ടെടുത്തു. എന്നാൽ മുപ്പതിനായിരം രൂപ വിദ്യാർത്ഥി ചെലവഴിച്ചിരുന്നതായി പോലീസ് പറഞ്ഞു.
Comments