തിരുവനന്തപുരം: ഗോധ്രാനന്തര കലാപത്തെക്കുറിപ്പ് ഡോക്യുമെന്ററി തയ്യാറാക്കിയവർ എന്തുകൊണ്ട് ബ്രിട്ടീഷുകാരുടെ പീഡനങ്ങളെക്കുറിച്ച് സീരീസ് നിർമ്മിച്ചില്ലെന്ന് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇന്ത്യ എല്ലാം വളരെ നന്നായി ചെയ്യുന്നുവെന്നതിൽ വിദേശ ഡോക്യുമെന്ററി നിർമ്മാതാക്കൾ നിരാശരാണെന്നും ഗവർണർ പറഞ്ഞു.
ഇന്ത്യ വളരെ നന്നായി പ്രവർത്തിക്കുന്നത് ലോകമെമ്പാടും കാണുകയാണ്. ഇതൊന്നും പലർക്കും അത്ര സ്വീകാര്യമാകുന്നില്ല. ബ്രിട്ടീഷുകാരുടെ പീഡനങ്ങളെക്കുറിച്ച് ഇക്കൂട്ടർ ഡോക്യുമെന്ററി തയ്യാറാക്കുന്നില്ലല്ലോ.. ചിലരുടെ പ്രതികരണങ്ങൾ കാണുമ്പോൾ സഹതാപം തോന്നുകയാണ്. കാരണം അവർ നമ്മുടെ നീതിപീഠത്തിന്റെ വിധിപ്രസ്താവത്തേക്കാൾ വിശ്വസിക്കുന്നത് ഡോക്യുമെന്ററിയാണെന്നും ആരിഫ് മുഹമ്മദ് ഖാൻ അഭിപ്രായപ്പെട്ടു.
ബിബിസി പുറത്തുവിട്ട രാഷ്‌ട്രവിരുദ്ധ ഡോക്യുമെന്ററിയെക്കുറിച്ച് മാദ്ധ്യമങ്ങൾ ആരാഞ്ഞപ്പോഴാണ് ഗവർണറുടെ പ്രതികരണം. ഇന്ത്യ ജി-20 ഉച്ചകോടിക്ക് അദ്ധ്യക്ഷത വഹിക്കാൻ തയ്യാറെടുക്കുകയാണ്. എന്തുകൊണ്ടാണ് കൃത്യമായി ഇതേസമയത്ത് തന്നെ ഈ ഡോക്യുമെന്ററി പുറത്തുവിട്ടത് ? സ്വാതന്ത്ര്യം നേടുന്ന കാലത്ത്, ഭാരതം അതിന് അർഹമല്ലെന്നും ജനാധിപത്യ രാജ്യമാകാൻ ഇന്ത്യയ്‌ക്ക് ശേഷിയില്ലെന്നും പറഞ്ഞ കൂട്ടരിൽ നിന്നാണ് ഡോക്യുമെന്ററി പുറത്തുവന്നിരിക്കുന്നതെന്നത് ശ്രദ്ധേയമാണെന്നും തിരുവന്തപുരത്ത് മാദ്ധ്യമങ്ങളെ കാണവെ ഗവർണർ പ്രതികരിച്ചു.
Comments