ന്യൂഡൽഹി: ഇന്ത്യ ആതിഥേയം വഹിക്കുന്ന ജി-20 ഉച്ചകോടിക്കായി രാജ്യതലസ്ഥം ഒരുങ്ങുന്നു. സെപ്തംബറിൽ നടക്കുന്ന ഉച്ചക്കോടിക്ക് മുന്നോടിയായുള്ള സൗന്ദര്യവത്കരണ പ്രവർത്തികൾ ഡൽഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ആരംഭിച്ചു. ജി-20 യെ പ്രതിനിധാനം ചെയ്ത് 20-കൂറ്റൻ വോൾക്കാനിക്ക് ഫൗണ്ടനുകളാണ് വിമാനത്താവളത്തിൽ ഒരുങ്ങുന്നത്. ദേശീയ ചിഹ്നത്തിൽ ആലേഖനം ചെയ്തിട്ടുള്ള സിംഹരൂപം കൊത്തിയെടുത്ത ഓരോ ഫൗണ്ടനും പതിനഞ്ച് അടി ഉയരമുള്ളതാണ്.
ജി-20 ഉച്ചകോടി പ്രൗഢഗംഭീരമാക്കാനുള്ള തയ്യാറെടുപ്പുകളിലാണ് കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി ദാഹുല കുവാൻ റോഡ് മുതൽ ല്യൂട്ട്യൻസ് റോഡിൽ സ്ഥിതി ചെയ്യുന്ന സർദാർ മാർഗ് വരെ വിവിധ നിർമ്മാണ പ്രവർത്തികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നുണ്ട്. മേൽപ്പാലങ്ങളും നടപ്പാതകൾക്കും ഒരേ നിറം നൽകി മനോഹരമാക്കും. കൂടാതെ വഴിയോരങ്ങളും ഡിവൈഡറുകളും ത്രിവർണ്ണ പതാകയെ പ്രതിഫലിപ്പിക്കുന്ന ചെടികളാൽ അലങ്കരിക്കും. തലസ്ഥാനത്തെ പാതകൾ പ്രകാശസംവിധാനങ്ങൾ സ്ഥാപിക്കുകയും ചെയ്യുന്നുണ്ട്.
ജി-20 രാഷ്‌ട്രത്തലവൻമാർ സന്ദർശിക്കുന്ന കാശ്മീരിലും വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. ലോക പ്രശസ്തമായ ദാൽ തടാകവും ഗുൽമാർഗും അതിഥികളെ സ്വീകരിക്കാൻ ഒരുങ്ങിക്കഴിഞ്ഞു.
‘വസുദൈവ കുടുംബകം’ എന്ന ആപ്തവാത്യത്തിൽ അടിസ്ഥാനമാക്കിയാണ് ഇത്തവണത്തെ ജി-20ക്ക്് ഇന്ത്യ ആഥിയേത്വം വഹിക്കുന്നത്. അമേരിക്ക, അർജന്റീന, ഓസ്ട്രേലിയ, ബ്രസീൽ, യൂറോപ്യൻ യൂണിയൻ, കാനഡ, ചൈന, ഫ്രാൻസ്, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാൻ, മെക്സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, കൊറിയ, തുർക്കി, ബ്രിട്ടൺ തുടങ്ങിയവരാണ് ജി-20 കൂട്ടായ്മയിലെ അംഗങ്ങൾ.
Comments