ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഈ മാസം പശ്ചിമ ബംഗാൾ സന്ദർശിക്കും. സംസ്ഥാനത്ത് ബിജെപിയെ കൂടുതൽ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടാണ് അദ്ദേഹത്തിന്റെ സന്ദർശനം. ഫെബ്രുവരിയിൽ അമിത് ഷാ ബംഗാൾ സന്ദർശിക്കുമെന്നും എന്നാൽ തീയതി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ സുകാന്ത മജുംദാർ അറിയിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് സംസ്ഥാനത്ത് ലോക്സഭാ പ്രവാസി യോജനയും പാർട്ടി ആരംഭിച്ചിട്ടുണ്ട്. പശ്ചിമ ബംഗാൾ സന്ദർശന വേളയിൽ അമിത് ഷാ രണ്ട് ലോക്സഭാ മണ്ഡലങ്ങളിൽ പൊതുയോഗങ്ങൾ നടത്തും, കൂടാതെ പാർട്ടി ഭാരവാഹികളുമായും പ്രവർത്തകരുമായും കൂടിക്കാഴ്ച നടത്തും. നേരത്തെ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയും പശ്ചിമ ബംഗാളിലെ കൃഷ്ണനഗ
റിൽ പൊതുയോഗത്തിൽ പങ്കെടുത്തിരുന്നു.
‘ഞങ്ങളുടെ പ്രവർത്തകർ ജെപി നദ്ദയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള തോൽവിയിൽ നിന്ന് പാർട്ടി ഉയർന്നുവന്നിരിക്കുന്നു. ദേശീയ ചാനൽ സർവേകൾ പ്രകാരം ബിജെപിക്ക് കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ലോക്സഭാ സീറ്റുകൾ ലഭിക്കാൻ പോകുകയാണ്. ഞങ്ങളെ പരാജയപ്പെടുത്തി സർക്കാർ ഉണ്ടാക്കാൻ തൃണമൂൽ കോൺഗ്രസ് പരമാവധി ശ്രമിക്കും. പക്ഷേ, കഴിഞ്ഞ തവണ നേടിയ സീറ്റുകളേക്കാൾ അധികം സീറ്റുകൾ ബിജെപി നേടും. തൃണമൂലിന് ബിജെപി നൽകാൻ പോകുന്നത് ഉഗ്രൻ ഒരു സമ്മാനമായിരിക്കും’- സുകാന്ത മജുംദാർ പറഞ്ഞു.
Comments