ചെന്നൈ: തമിഴ്‌നാട് സർക്കാരിനെതിരെ വീണ്ടും പ്രതിഷേധവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ. സ്‌കൂൾ യൂണിഫോമിൽ ശുചിമുറികൾ വൃത്തിയാക്കുന്ന വിദ്യാർത്ഥികളുടെ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു പ്രതികരണം. തേനി ജില്ലയിലെ ആണ്ടിപ്പട്ടി സർക്കാർ ഹൈസ്‌കൂളിലാണ് സംഭവം നടന്നത്.
சிதிலமடைந்து கிடக்கும் தமிழகப் பள்ளிக் கல்வித் துறை, தொடர்ச்சியாக அரசுப் பள்ளி மாணவர்களை வஞ்சித்துக் கொண்டே இருக்கிறது.
நாட்டின் எதிர்காலத் தூண்களான பள்ளி மாணவர்களுக்குத் தேவையான அடிப்படை வசதிகளைச் செய்து கொடுக்காமல், (1/5) pic.twitter.com/RZNP6uYlbn
— K.Annamalai (@annamalai_k) February 1, 2023
സ്‌കൂൾ വിദ്യാഭ്യാസ വകുപ്പ് തകർന്നിരിക്കുകയാണെന്നും സർക്കാർ സ്‌കൂൾ വിദ്യാർത്ഥികളെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ വഞ്ചിക്കുന്നത് തുടരുകയാണെന്നും അണ്ണാമലൈ പറഞ്ഞു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് മെച്ചപ്പെട്ട ജീവിതം ലഭിക്കുന്നതിന് വേണ്ടിയാണ് സർക്കാർ സ്‌കൂളുകൾ സ്ഥാപിച്ചത് എന്നത് മന്ത്രി അൻബിൽ മഹേഷ് മറന്നോയെന്ന് അദ്ദേഹം ചോദിച്ചു. ഇത്തരം നിരവധി സംഭവങ്ങൾ ഉണ്ടായിട്ടും സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വീഡിയോ സോഷ്യൽ മീഡിയയിൽ വൻരോഷത്തിന് ഇടയാക്കി. ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് തേനി ജില്ലാ പ്രാഥമിക വിദ്യാഭ്യാസ ഓഫീസർ സെന്തിവേൽ മുരുകൻ സ്‌കൂൾ സന്ദർശിച്ചു. വിശദമായ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.
2022 ഡിസംബറിലും സമാനരീതിയിലുള്ള സംഭവമുണ്ടായി. ഈറോഡ് ജില്ലയിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട ആറ് സർക്കാർ സ്‌കൂൾ വിദ്യാർത്ഥികളെ സ്‌കൂൾ പ്രിൻസിപ്പൽ ടോയ്ലറ്റുകൾ വൃത്തിയാക്കിച്ചു. ഈ സംഭവം വലിയ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു.
Comments