കൊളംബോ: അടുത്തിടെയാണ് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ ശ്രീലങ്ക സന്ദർശിച്ചത്. അദ്ദേഹത്തിന്റെ സന്ദർശനം ശ്രീലങ്കയെ സംബന്ധിച്ച് വലിയ ആശ്വാസമേകുന്നതായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുന്ന രാജ്യത്തെ കരകയറ്റാനുള്ള സഹായ സഹകരണങ്ങൾ ഉറപ്പ് നൽകിയാണ് ഇന്ത്യയിലേക്ക് ജയശങ്കർ മടങ്ങിയത്.
ജനുവരി 19 മുതൽ 20 വരെയായിരുന്നു ജയശങ്കർ ശ്രീലങ്കയിൽ സന്ദർശനം നടത്തിയത്. അയൽക്കാരന് പ്രഥമ പരിഗണന നൽകുന്നതാണ് ഇന്ത്യയുടെ നയമെന്നും പ്രതികൂല സാഹചര്യങ്ങളിലൂടെ രാജ്യം കടന്നുപോകുന്ന സാഹചര്യത്തിൽ ഇന്ത്യ ശ്രീലങ്കയ്‌ക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
1948-ൽ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്യം നേടിയതിന് ശേഷമുള്ള ഏറ്റവും പരിതാപകരമായ സാമ്പത്തിക സ്ഥിതിയാണ് ശ്രീലങ്ക നേരിട്ട്‌കൊണ്ടിരിക്കുന്നത്. ഉയർന്ന പണപെരുപ്പം, നിരക്ക്, ഇന്ധനം, മരുന്ന് തുടങ്ങിയ ആവശ്യസാധനങ്ങളുടെ ദൗർലഭ്യം എന്നിവയാൽ ശ്രീലങ്കയിൽ ജനജീവിതം ദുസ്സഹമായിരുന്നു. എന്നാൽ ഇന്ധനം, ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ തുടങ്ങി എല്ലാ അവശ്യ വസ്തുക്കളും എത്തിച്ചു നൽകിയാണ് ഇന്ത്യ ശ്രീലങ്കയെ സഹായിച്ചത്. ഐഎംഎഫിന് മുന്നിലും ശ്രീലങ്കയെ പിന്തുണയ്‌ക്കുന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്.
Comments