റാഞ്ചി: സ്വന്തം പേരും മതവും മറച്ചുവെച്ച് അന്യ മതസ്തരായ ഏഴ് പെൺകുട്ടികളെ വഞ്ചിച്ച് വിവാഹം ചെയ്ത 50 കാരൻ പോലീസിന്റെ പിടിയിൽ. ത്സാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലാണ് സംഭവം. 50 കാരനായ അസ്ലം ഖാൻ തന്റെ പേര് സഞ്ചയ് കെസര എന്നാണ് ധരിപ്പിച്ചാണ് പെൺകുട്ടികളെ വിവാഹം ചെയ്തിരുന്നത്.
രണ്ട് മാസങ്ങൾക്ക് മുൻപ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്യുന്നതിനിടെ അസ്ലം ഖാനെ പോലീസ് പിടികൂടാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇയാൾ അവിടെ നിന്ന് രക്ഷപ്പെട്ടു. ഒളിവിലായിരുന്ന അസ്ലം കഴിഞ്ഞ ദിവസമാണ് പിടിയിലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിച്ചത്ത് വരുകയായിരുന്നു.
ഗോത്ര വിഭാങ്ങളിൽപ്പെട്ട പെൺകുട്ടികളെയാണ് അസ്ലം ലക്ഷ്യംവെച്ചിരുന്നത് പോലീസ് പറഞ്ഞു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. പോലീസ് പോലീസ് ഉദ്യോഗസ്ഥനായി ചമഞ്ഞ്
ഇയാൾ നിരവധി പേരിൽ നിന്നും പണംതട്ടിയിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
Comments