റാഞ്ചി: ഝാർഖണ്ഡിലെ താകൂർ അനുകൂൽ ചന്ദ്ര ആശ്രമത്തിൽ ദർശനം നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഗുരു ബാബാ ദായയെ കണ്ട് അനുഗ്രഹം വാങ്ങിച്ച ശേഷമാണ് അദ്ദേഹം ആശ്രമത്തിൽ നിന്നും മടങ്ങിയത്. ആശ്രമ സന്ദർശനത്തിൽ ഗോദ്ദാ എം പി നിഷികാന്ത് ദുബെയും ആഭ്യന്തരമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. തുടർന്ന് ദിയോഘർ വിമാനത്താവളത്തിൽ നിന്നും അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങി.
കഴിഞ്ഞ ദിവസം രാവിലെ റാഞ്ചിയിലെത്തിയ ആഭ്യന്തരമന്ത്രി ഭാര്യയോടൊപ്പം ദിയോഘറിലെ ബാബ ബൈദ്യനാഥ ക്ഷേത്രത്തിലും ദർശനം നടത്തിയിരുന്നു. ബിജെപിയുടെ വിജയ് സങ്കൽപ് റാലിയായിരുന്നു അമിത് ഷായുടെ ഝാർഖണ്ഡ് സന്ദർശനത്തിലെ മുഖ്യ ഉദ്ദേശം. റാലിയിൽ മുഖ്യമന്ത്രി ഹേമന്ത് സോറനെതിരെ ആഭ്യന്തരമന്ത്രി ആഞ്ഞടിച്ചു.
രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ ഭരണമാണ് ഝാർഖണ്ഡ് സർക്കാർ കാഴ്ചവെക്കുന്നതെന്ന് അമിത് ഷാ റാലിയിൽ പറഞ്ഞു. സംസ്ഥാനത്തെ പ്രധാന നഗരങ്ങളായ ജംതാരയും ദിയോഘറും സൈബർ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഝാർഖണ്ഡിലെ 14 സീറ്റുകളിലും ഭാരതീയ ജനതാ പാർട്ടി വിജയിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിലും പൂർണ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.
Jharkhand | Union Home minister Amit Shah visits Thakur Anukul Chandra Ashram, Deoghar pic.twitter.com/DUSO3nV9uG
— ANI (@ANI) February 5, 2023
Comments