റായ്പൂർ : ഛത്തീസ്ഗഡിലെ കാങ്കർ ജില്ലയിൽ കമ്മ്യൂണിസ്റ്റ് ഭീകരർ ഒളിപ്പിച്ച പ്രാദേശിക നിർമ്മിതമായ തോക്കുകളും 30 വെടിയുണ്ടകളും അതിർത്തി സുരക്ഷാ സേന ഇന്നലെ പിടിച്ചെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അതിർത്തി സുരക്ഷാ സേനയുടെ സിഒബി അമാബേഡ 135 ബെറ്റാലിയൻ നടത്തിയ പരിശോധനയിലാണ് ആയുധങ്ങൾ കണ്ടെടുത്തത്.
കാങ്കർ ജില്ലയോട് ചേർന്നുള്ള പടിഞ്ഞാറെ വെള്ളച്ചാട്ടത്തിന്റെ 500 മീറ്റർ അകലെ നിന്നുമാണ് ഒളിപ്പിച്ച നിലയിലുണ്ടായിരുന്ന ആയുധശേഖരം കണ്ടെടുത്തത്. സാമാധാന അന്തരീക്ഷം ജീവിതം തകർക്കാനായി കമ്മ്യൂണിസ്റ്റ് ഭീകരർ നടത്തിയ നീക്കം സുരക്ഷാ സേന വിദഗ്ധമായി പരാജയപ്പെടുത്തിയതായി ബിഎസ്എഫ് ഐജി ഇന്ദ്രജ് സിംഗ് പറഞ്ഞു.
Comments