ന്യൂഡൽഹി: ഇന്ത്യയുടെ ആഭ്യന്തര വ്യോമഗതാഗത നിരക്കിൽ വൻ വർദ്ധനവ്. മുൻ വർഷത്തെ അപേക്ഷിച്ച് 86 ശതമാനം 2022ൽ വർദ്ധിച്ചതായി ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോയിയഷൻ അറിയിച്ചു. കൊറോണയ്ക്ക് മുൻപുള്ള അവസ്ഥയിലേക്ക് വ്യോമയാന മേഖല മാറിയതായും ഐഎടിഎ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
2019 നെ അപേക്ഷിച്ച് 64.4 ശതമാനം വർദ്ധനവാണ് 2022 ലെ വ്യോമഗതാഗത നിരക്കിൽ ഉണ്ടായിരിക്കുന്നത്. ആഗോളതലത്തിൽ, 2022-ലെ ഗതാഗത നിരക്ക് 68.5 ശതമാനമായിരുന്നു. 2021 ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 2022 ഡിസംബറിൽ 39.7 ശതമാനം വർദ്ധനവുണ്ടായി. 2019 ഡിസംബറിനേക്കാൾ 76.9 ശതമാനം വർദ്ധനവും കഴിഞ്ഞ ഡിസംബറിൽ ഉണ്ടായി.
കൊറോണ കാലയളവിൽ വിമാന യാത്രകൾ വിലക്കിയതിനെ തുടർന്ന് വ്യോമഗതാഗത നിരക്കിൽ വൻ ഇടിവ് നേരിട്ടിരുന്നു. എന്നാൽ 2022 ൽ രാജ്യത്തെ വ്യോമയാന മേഖല കരകയറുന്ന കാഴ്ചയാണ് കണ്ടത്. പ്രദേശിക വിമാന യാത്ര പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ ഉഡാൻ പദ്ധതിയും നേട്ടമായി.
Comments