ന്യൂഡൽഹി : ഭാരതത്തിലെ ജനങ്ങളാണ് തന്റെ സുരക്ഷാ കവചമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷത്തിന്റെ നുണകൾ കൊണ്ട് ഇത് തകർക്കാനാവില്ലെന്നും, 25 വർഷമായി രാജ്യസേവനം നടത്തുകയാണെന്നും ജനങ്ങൾക്ക് തന്നിലുള്ള വിശ്വാസം തകർക്കാനാകില്ലെന്നും അദ്ദേഹം ലോക്സഭയിൽ പറഞ്ഞു.
തങ്ങൾക്ക് മാത്രമേ അറിവ് ഉള്ളൂ എന്ന് വിശ്വസിച്ച് അഹങ്കാരത്തിന്റെ ലഹരി തലയ്ക്ക് പിടിച്ചിരിക്കുന്നവർ കരുതും മോദിയെ ദുരുപയോഗം ചെയ്താലേ തകർച്ചയിൽ നിന്ന് പുറത്തുകടക്കാനാകൂ എന്ന്. 22 വർഷമായി, അവർക്ക് ഇപ്പോഴും ഒരു തെറ്റിദ്ധാരണയുണ്ടെന്ന് മോദി പറഞ്ഞു.
കഴിഞ്ഞ 9 വർഷമായി ക്രിയാത്മകമായ വിമർശനങ്ങൾക്ക് പകരം വികസന പ്രവർത്തനങ്ങൾക്കെതിരെയുളള വിമർശനങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. അതേസമയം കൊറോണ കാലത്ത് ഇന്ത്യയിലെ നാശനഷ്ടങ്ങളെക്കുറിച്ച് കേസ് സ്റ്റഡി നടത്തുമെന്ന് പ്രതിപക്ഷം പറഞ്ഞിരുന്നു. എന്നാൽ വർഷങ്ങളായി ഹാർവാർഡിൽ ഒരു സുപ്രധാന പഠനം നടക്കുന്നുണ്ട്. കോൺഗ്രസ് പാർട്ടിയുടെ ഉയർച്ചയും തകർച്ചയും” എന്നതാണ് പഠനവിഷയം എന്നും അദ്ദേഹം പരിഹസിച്ചു.
ടിവിയിൽ കാണുന്ന ദൃശ്യങ്ങളിൽ നിന്നോ പത്രങ്ങളിലെ തലക്കെട്ടുകളിൽ നിന്നോ അല്ല നരേന്ദ്ര മോദി എന്ന വ്യക്തിയോട് ജനങ്ങൾക്ക് വിശ്വാസ്യതയുണ്ടായത്. തന്റെ ജീവിതം, അതിലെ ഓരോ നിമിഷവും രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി, രാജ്യത്തിന്റെ മഹത്തായ ഭാവിക്കായി സമർപ്പിച്ചത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
Comments