ന്യൂഡൽഹി: ബഹിരാകാശ ഗവേഷണ രംഗത്ത് വീണ്ടും ചരിത്രമെഴുതാനൊരുങ്ങി ഇസ്രോ. ചെറിയ റോക്കറ്റ് എസ്എസ്എൽവി ഉപയോഗിച്ചുള്ള രണ്ടാമത്തെ വിക്ഷേപണത്തിനാണ് രാജ്യം ഒരുങ്ങുന്നത്. എസ്എസ്എൽവി ഡി-2 എന്ന് പേരിട്ടിരിക്കുന്ന റോക്കറ്റ് വെള്ളിയാഴ്ച രാവിലെ 9.18-നാകും വിക്ഷേപിക്കുക. ശ്രീഹരിക്കോട്ടിയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം.
കേവലം 15 മിനിറ്റ് സമയം കൊണ്ട് മൂന്ന് ഉപഗ്രഹങ്ങളെ 450 കിലോമീറ്റർ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് ഐഎസ്ആർഒ അറിയിച്ചു. ഐഎസ്ആർഒയുടെ ഇഒഎസ്-07, യുഎസ് ആസ്ഥാനമായുള്ള സ്ഥാപനമായ ആന്താരിസിന്റെ ജാനസ്-1, ചെന്നൈ ആസ്ഥാനമായുള്ള ബഹിരാകാശ സ്റ്റാർട്ടപ്പ് സ്പേസ് കിഡ്സിന്റെ ആസാദിസാറ്റ്-2 എന്നിവയാണ് ബഹിരാകാശത്തേക്ക് കുതിക്കാനൊരുങ്ങുന്ന മൂന്ന് ഉപഗ്രഹങ്ങൾ.
SSLV-D2/EOS-07 Mission: launch is scheduled for Feb 10, 2023, at 09:18 hrs IST from Sriharikota
Intended to inject EOS-07, Janus-1 & AzaadiSAT-2 satellites into a 450 km circular orbit
Vehicle ready at the launch pad undergoing final phase checks https://t.co/D8lncJqZjc
— ISRO (@isro) February 8, 2023
കഴിഞ്ഞ ഓഗസ്റ്റിൽ ആദ്യമായി ഇസ്രോയിൽ നിർമ്മിച്ച എസ്എസ്എൽവി റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചിരുന്നു. രണ്ട് ഉപഗ്രഹങ്ങളുമായിരുന്നു ബഹിരാകാശത്തേക്ക് കുതിച്ചത്. എർത്ത് ഒബ്‌സർവേഷൻ സാറ്റ്‌ലൈറ്റ് (ഇഒഎസ്-02), ആസാദി സാറ്റ് എന്നീ ഉപഗ്രഹങ്ങളെയും വഹിച്ചാണ് എസ്എസ്എൽവി ബഹിരാകാശത്തേക്ക് കുതിച്ചത്. വിക്ഷേപിച്ച് 9-ാം മിനിറ്റിനുള്ളിൽ ഇഒഎസ്-02 ഭ്രമണപഥത്തിൽ വിജയകരമായി സ്ഥാപിച്ചു. പിന്നീട് രണ്ട് മിനിറ്റുകൾക്ക് ശേഷം ആസാദിസാറ്റും ഭ്രമണപഥത്തിൽ സ്ഥാപിച്ചതോടെയാണ് ദൗത്യം വിജയകരമായത്.
Comments