അമരാവതി: ആന്ധ്രാപ്രദേശ് കാക്കിനടയിൽ ഓയിൽ ടാങ്ക് വൃത്തിയാക്കുന്നതിനിടയിൽ വിഷവാതകം ശ്വസിച്ച് ഏഴ് തൊഴിലാളികൾക്ക് ദാരുണാന്ത്യം. ജി രാഗം പേട്ട ഗ്രാമത്തിലുള്ള അമ്പാടി ഫാക്ടറിയിലെ 24 അടി താഴ്ചയുള്ള ടാങ്ക് വൃത്തിയാക്കുകയായിരുന്നു തൊഴിലാളികൾ.
ടാങ്കിലെ മാലിന്യം നീക്കം ചെയ്യുന്നതിനിടയിൽ ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചത്. മരിച്ചവരിൽ അഞ്ചുപേർ അല്ലുരി സീതാരാമരാജു ജില്ലയിലെ പാടേരു സ്വദേശികളും രണ്ട് പേർ പുലിമേരു ഗ്രാമത്തിൽ നിന്നുള്ളവരുമാണ്. അപകടവുമായി ബന്ധപ്പട്ട് അന്വേഷണ നടപടികൾ പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സോമു വീര രാജു സംഭവത്തെ അപലപിച്ചു. വ്യവസായ മേഖലയിൽ സുരക്ഷ നടപടികൾ സ്വീകരിക്കുന്നതിൽ സർക്കാരിന് വീഴ്ച പറ്റിയതായി അദ്ദേഹം ചൂണ്ടിക്കാണിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ 25 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
Comments