സിറിയയിൽ പ്രായപൂർത്തിയാകാത്തവരുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് തെറ്റല്ലെന്ന് പീഡനക്കേസ് പ്രതി . ബെൽജിയത്തിൽ അഭയാർത്ഥിയായി എത്തിയ യുവാവാണ് പത്ത് വയസുകാരിയായ മകളെ ഗർഭിണിയാക്കിയ കേസിൽ ഈ വാദവുമായി രംഗത്തെത്തിയത് .
2021 ഏപ്രിൽ മാസത്തിലാണ് പ്രതി തന്റെ ഭാര്യയുടെ മറ്റൊരു ബന്ധത്തിലെ മകളെ പീഡനത്തിനിരയാക്കിയത് . ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് എട്ടാഴ്ച ഗർഭിണിയാണെന്ന് വ്യക്തമായത് . തുടർന്ന് പെൺകുട്ടി തന്നെയാണ് രണ്ടാനച്ഛനെതിരെ മൊഴി നൽകിയത് . ഈ കേസിൽ വിചാരണ ഇപ്പോഴും തുടരുകയാണ് . എന്നാൽ കഴിഞ്ഞ ദിവസം കോടതിയിൽ പെൺകുട്ടിയെ അവഹേളിക്കാനും , തന്റെ നാടിന്റെ സംസ്കാരത്തെ കൂട്ടുപിടിച്ച് രക്ഷപെടാനും പ്രതി ശ്രമം നടത്തി .
തന്റെ രാജ്യമായ സിറിയയിൽ പ്രായപൂർത്തിയാകാത്തവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് മോശമല്ലെന്നായിരുന്നു പ്രതി പറഞ്ഞത് . മാത്രമല്ല ആ കൊച്ചു പെൺകുട്ടി എന്നെ പ്രകോപിപ്പിച്ചു. അവൾക്ക് ഒമ്പത് വയസ്സ് മാത്രമേ ഉള്ളൂവെന്ന് അവർ പറയുന്നു. അത് അവളുടെ പെരുമാറ്റ രീതിയാണ്, അവളുടെ മനസ്സിൽ അവൾക്ക് അതിനേക്കാൾ പ്രായമുണ്ട്. – തുടങ്ങിയ കാര്യങ്ങളാണ് പ്രതി ഉന്നയിച്ചത്. അതിനാൽ പരമാവധി തടവുശിക്ഷ ഒഴിവാക്കണമെന്നും പ്രതി കോടതിയിൽ ആവശ്യപ്പെട്ടു .
മുൻപും ഇത്തരത്തിൽ മതത്തെ കൂട്ടുപിടിച്ചും മറ്റും പീഡനക്കുറ്റങ്ങളിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്ന കേസുകൾ വിവിധ രാജ്യങ്ങളിൽ ഉണ്ടായിട്ടുണ്ട് .
Comments