ഷില്ലോംഗ് : വോട്ടിംഗ് മെഷീനിൽ കൃത്രിമം കാണിച്ചുവെന്ന തരത്തിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് മേഘാലയ സ്വദേശി അറസ്റ്റിൽ. മേഘാലയിലെ വെസ്റ്റ് ഗാരോ ഹിൽ സ്വദേശി ബോലോംഗ് ആർ സാങ്മയെയാണ് അറസ്റ്റ് ചെയ്തത്. ഇലക്ട്രോണിക് വോട്ടർ മെഷീനിൽ ഏത് ബട്ടണിൽ അമർത്തിയാലും ബിജെപിക്കാണ് വോട്ട് ലഭിക്കുന്നതെന്ന് കാട്ടി വ്യാജ വീഡിയോ ഇയാൾ പ്രചരിപ്പിച്ചിരുന്നു.
വോട്ടിംഗ് യന്ത്രങ്ങളിൽ കൃത്രിമം കാണിച്ചുവെന്ന് ആരോപിച്ച് ഫെബ്രുവരി 16-ന് ഇയാൾ വീഡിയോ സാമൂഹ്യ മാദ്ധ്യമത്തിൽ പങ്കുവയ്‌ക്കുകയായിരുന്നു. ഈ വീഡിയോ വ്യാപകമായി പ്രചരിച്ചു. പിന്നാലെ റോങ്ജംഗ് മണ്ഡലത്തിലെ ഉദ്യോഗസ്ഥൻ ഇതിനെതിരെ പരാതി നൽകുകയും പേലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 171ജി വകുപ്പ് പ്രകാരമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ കൃത്രിമത്വം കാണിക്കാൻ സാധിക്കില്ല. ഏതെങ്ങിലും തരത്തിൽ കൃത്രിമത്തിന് മുതിർന്നാൽ മെഷീനുകൾ ഫാക്ടറി റീസെറ്റ് മോഡിലേക്ക് മാറും. എല്ലാ തരത്തിലുമുള്ള സുരക്ഷ സംവിധാനങ്ങൾ ഉണ്ടെന്ന് മേഘാലയ ചീഫ് ഇലക്ടറൽ ഓഫീസർ എഫ് ആർ ഖാർകോങ്കർ അറിയിച്ചു.
Comments