കണ്ണൂർ: ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കാൻ സർക്കാർ കോടതിയിൽ. ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതിയാണ് ആകാശ്, ഈ കേസിലെ ജാമ്യം റദ്ദാക്കണമെന്നാവിശ്യപ്പെട്ടാണ് സർക്കാർ ഇപ്പോൾ തലശ്ശേരി സെഷൻസ് കോടതിയെ സമീപിച്ചിരിക്കുന്നത്. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.അജിത്ത് കുമാർ മുഖേനയാണ് ഹർജി നൽകിയത്.
ഷുഹൈബ് വധക്കേസിൽ ആകാശ് തില്ലങ്കേരി ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതായിട്ടാണ് പ്രോസിക്യൂഷൻ റിപ്പോർട്ട്. ആകാശിനെതിരെ മുഴക്കുന്ന്, മട്ടന്നൂർ പോലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് സർക്കാർ നിർദേശപ്രകാരം ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻനീക്കമാരംഭിച്ചത്.2018 ഫെബ്രുവരി 12-നാണ് തെരൂരിലെ തട്ടുകയിൽ വെച്ച് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്.
കഴിഞ്ഞ ഫെബ്രുവരി 15-ന് സിപിഎം നേതാക്കളുടെ നിർദേശപ്രകാരം താനാണ് ഷുഹൈബിനെ വധിച്ചതെന്നും ഇപ്പോൾ തള്ളിപ്പറയുന്നത് അംഗീകരിക്കില്ലെന്നും ആകാശ് ഫേസ്ബുക്കിലെഴുതിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. സിപിഎമ്മിന് വലിയ ആഘാതമായ വെളിപ്പെടുത്തൽ നടത്തിട്ടും പ്രാദേശികമായി ആകാശിനെ പിന്തുണയ്‌ക്കുന്നവർ പാർട്ടിയിലുണ്ടെന്ന് നേതൃത്വം കണക്കാക്കുന്നു. എം വി ഗോവിന്ദന്റെ ജനകീയ പ്രതിരോധയാത്ര കണ്ണൂരെത്തും മുൻപ് പ്രശ്‌നങ്ങൾ തിടുക്കത്തിൽ പരിഹരിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.
Comments