ന്യൂഡൽഹി: തിരഞ്ഞെടുപ്പിന് മുന്നോടിയായി മേഘാലയ സന്ദർശിച്ച് ആഭ്യന്തര മന്ത്രി അമിത്ഷാ. ഇന്ന് സംസ്ഥാനത്തെ രണ്ട് റാലികളെ അമിത്ഷാ അഭിസംബോധന ചെയ്യും. ഫെബ്രുവരി 27-നാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് 2 ന് വോട്ടെണ്ണലും നടക്കും.
കഴിഞ്ഞ ദിവസം അമിത്ഷാ നാഗാലാന്റിലും സന്ദർശനം നടത്തിയിരുന്നു. പതിറ്റാണ്ടുകൾ പഴക്കമുള്ള നാഗാ സമാധാന ചർച്ചകൾക്ക് പെട്ടെന്ന് പരിഹാരം കാണണമെന്നാണ് കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്നതെന്ന് നാഗാലാൻഡിൽ ഷാ അമിത് ഷാ പറഞ്ഞു. നാഗാലാന്റ് നിയമസഭാ തിരഞ്ഞെടുപ്പിൽ എന്‍ഡിപിപി–ബിജെപി സഖ്യത്തിന് തന്നെയാണ് മുന്‍തൂക്കം ലഭിക്കുന്നത്. കോൺഗ്രസ് ദയനീയമായി പരാജയപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ ദിവസം സംസ്ഥാനം സന്ദർശിച്ച അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും മേഘാലയയിലെ തിരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുമെന്ന് പറഞ്ഞിരുന്നു. മുൻകാലങ്ങളിലെ പോലെയല്ല, ഇപ്പോൾ ബിജെപി ഒറ്റകക്ഷിയായി നിൽക്കുന്നു. സർക്കാർ രൂപീകരിക്കുന്നതിൽ ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്. ക്രിസ്ത്യൻ വിരുദ്ധ പാർട്ടിയാണെന്ന് ആരോപിക്കുന്ന പ്രതിപക്ഷം കണ്ണുതുറന്നു നോക്കൂ, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളോടൊപ്പവും സഞ്ചരിക്കുന്ന പാർട്ടിയാണ് ബിജെപിയെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
Comments