പാകിസ്താനിലെ ബലാക്കോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് ഇന്ന് നാല് വയസ്. 2019 ഫെബ്രുവരി 26-നാണ് ബലാക്കോട്ടിലെ ഭീകര ക്യാമ്പ് ആക്രമിച്ച് 350 ജയ്‌ഷെ മുഹമ്മദ് ഭികരൻമാരെ ഇന്ത്യൻ വ്യോമസേന വധിച്ചത്. പുൽവാമയിൽ സിആർപിഎഫ് വാഹന വ്യൂഹത്തിന് നേരെ ജയ്ഷെ മുഹമ്മദ് നടത്തിയ ചാവേർ ആക്രമണം കഴിഞ്ഞ് കൃത്യം 12-ാം നാളായിരുന്നു ബാലക്കോട്ടിൽ ഇന്ത്യയുടെ വ്യോമാക്രമണം. ഓപ്പറേഷൻ ബന്ധർ എന്നായിരുന്നു രഹസ്യനീക്കത്തിന് ഇന്ത്യ നൽകിയ പേര്.
ആക്രണം അല്ലെങ്കിൽ യുദ്ധം നടത്തേണ്ടത് ശത്രുവിന്റെ മണ്ണിൽ തന്നെയാകണമെന്നാണ് ചാണക്യന്റെ അർത്ഥശാസ്ത്രത്തിൽ പറയുന്നത്. 1971- ലെ യുദ്ധത്തിന് ശേഷം ഇന്ത്യൻ വ്യോമസേന പാക് അതിർത്തി ഭേദിച്ച് ആക്രണം നടത്തിയത് ബലാക്കോട്ടിലായിരുന്നു. പാക് തലസ്ഥാനമായ ഇസ്ലാമാബാദിൽ നിന്നും വെറും ഇരുന്നൂറ് കിലോമീറ്ററിൽ താഴെയായിരുന്നു ഇവിടെക്കുള്ള ദൂരം. ജയ്ഷെ മുഹമ്മദിന്റെ പാകിസ്താനിലെ ഏറ്റവും വലിയ പരിശീലന കേന്ദ്രങ്ങളിലൊന്നായിരുന്ന ബലാകോട്ടിലെ ക്യാമ്പ്
ഇന്ത്യ ആർജ്ജിച്ചെടുത്ത പ്രതിരോധതന്ത്രത്തെ അടിവരയിടുന്നതായിരുന്നു ഈ മിന്നലാക്രമണം. ഡിഫൻസിൽ നിന്നും ഒഫൻസീവ് ഡിഫൻസിലേക്കുള്ള ചുവടുമാറ്റം. പാക്കിസ്താന്റെ ജനവാസ കേന്ദ്രങ്ങളെ ഒരു തരത്തിലും ബാധിക്കാതെയാണ്, ദൗത്യം പൂർത്തീകരിച്ച് ഇന്ത്യൻ പോർ വിമാനങ്ങൾ സുരക്ഷിതമായി തിരികെയെത്തിയത്.
പാകിസ്താൻ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നായിരുന്നു പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതീകരിച്ചത്. 40 ഇന്ത്യൻ സൈനീകരുടെ വീരമൃത്യു ഒരിക്കലും പാഴാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സൈന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യം നൽകി കൊണ്ട് വെറും പന്ത്രണ്ട് ദിവസം കൊണ്ടാണ് പ്രധാനമന്ത്രി വാക്കുകൾ യാഥാർത്ഥ്യമാക്കിയത്. ഫെബ്രുവരി 26-ന് രാവിലെ വരെ അതീവ രഹസ്യമായിരുന്നു മുഴുവൻ തയ്യാറെടുപ്പുകളും
പുൽവാമ ഇന്ത്യയ്‌ക്ക് കണ്ണീരോർമ്മയാണെങ്കിൽ ഭികരവാദത്തിനോട് സന്ധിയില്ലെന്ന സന്ദേശമാണ് ബലാക്കോട്ട് തിരിച്ചടിയൊടെ ഇന്ത്യ ലോകത്തതിന് നൽകിയത്.















