മികച്ച ഗോളിനുള്ള ഫിഫയുടെ പുഷ്‌കാസ് പുരസ്‌കാരം പോളണ്ട് താരം മാർചിൻ ഒലൈക്‌സിയ്‌ക്ക്. ദിവ്യാംഗരുടെ ഫുട്‌ബോളിലെ മികച്ച പ്രകടനത്തിനാണ് പുരസ്‌കാരം. ദിവ്യാംഗർക്കായുള്ള പോളണ്ട് ഫുട്ബോൾ ലീഗിൽ നേടിയ ഓവർഹെഡ് ഗോളാണ് പുരസ്‌കാരത്തിന് അർഹനാക്കിയത്. പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യത്തെ ഭിന്നശേഷി താരമാണ് മാർചിൻ.
ഫ്രഞ്ച് താരം കിലിയൻ എംബാപ്പെ, ബ്രസീലിയൻ സ്‌ട്രൈക്കർ റിച്ചാർലിണൻ എന്നിവരെ പിന്തള്ളിയാണ് മാർചിൻ ഒലൈക്‌സി പുരസ്‌കാരത്തിന് അർഹനായത്. ലോകകപ്പിൽ ഇരുവരും നേടിയ ഗോളാണ് ഒലെസ്‌കിയുടെ ഓവർഹെഡ് കിക്കിന് മുന്നിൽ പിന്തള്ളപ്പെട്ടത്. കഴിഞ്ഞവർഷം നവംബറിലായിരുന്നു ഒലെസ്‌കിയുടെ ഗോൾ. വർത പൊസ്നാൻ എഫ്സിയുടെ താരമായ ഒലെസ്‌കി സ്റ്റാൾ സെസ്വൊയ്‌ക്കെതിരെയാണ് ഗോൾ നേടിയത്.
FIFA-Puskás-Preis: Dimitri Payet 🇫🇷 pic.twitter.com/gZGdi4gUVO
— FIFA Fussball-Weltmeisterschaft (@fifaworldcup_de) February 24, 2023
‘ഫിഫ ദ ബെസ്റ്റ്’ മികച്ച ഫുട്ബോൾ താരമായി ലിയോണൽ മെസിയെ തെരഞ്ഞെടുത്തു. ഇത്തവണ ഫിഫ ദ ബെസ്റ്റ് പുരസ്‌കാരത്തിൽ അർജന്റീൻ തരംഗമാണ് പ്രകടമായിരിക്കുന്നത്. ലോകകിരീടത്തിന് പിന്നാലെ ഫിഫയുടെ പ്രധാന പുരസ്‌കാരങ്ങളും അർജന്റീന തൂത്തുവാരി. എതിരാളികളെ ബഹുദൂരം പിന്നിലാക്കി സൂപ്പർ താരം ലിയോണൽ മെസി ഒരിക്കൽക്കൂടി ലോകതാരമായി. 2019-ന് ശേഷം മെസിയുടെ ആദ്യ ഫിഫ പുരസ്‌കാരമാണിത്.
Comments