ഭോപ്പാൽ: ഐസിസി ടെസ്റ്റ് ബൗളർമാരുടെ റാങ്കിംഗിൽ ഒന്നാംസ്ഥാനം തിരിച്ച് പിടിച്ച് ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ഒന്നാമനായിരുന്ന ജെയിംസ് ആൻഡേഴ്‌സണെ രണ്ടാം സ്ഥാനത്തേക്ക് പിൻതള്ളിയാണ് അശ്വിൻ ഒന്നാമതെത്തിയത്. രണ്ടാം ടെസ്റ്റിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ആറ് വിക്കറ്റ് നേട്ടത്തെ തുടർന്നാണ് അശ്വിൻ ഒന്നാം സ്ഥാനത്തെത്തിയത്. 864 പോയിന്റുകളോടെയാണ് അശ്വിൻ ഈ നേട്ടം സ്വന്തമാക്കിയത്.
വെല്ലിംഗ്ടൺ ടെസ്റ്റിൽ ന്യൂസിലൻഡിനോട് ഇംഗ്ലണ്ടിന്റെ തകർപ്പൻ തോൽവിയാണ് ആൻഡേഴ്‌സൺ രണ്ടാം സ്ഥാനത്തേക്ക് വീഴാൻ കാരണം. ഓൾറൗണ്ടർമാരുടെ പട്ടികയിലും അശ്വിൻ രണ്ടാം സ്ഥാനത്തുണ്ട്. 2015ൽ ഒന്നാം നമ്പർ ടെസ്റ്റ് ബൗളർ എന്ന ബഹുമതി അശ്വിൻ സ്വന്തമാക്കിയിരുന്നു. ബോർഡർ ഗവാസ്‌കർ ടെസ്റ്റ് പരമ്പരയുടെ രണ്ട് മത്സരങ്ങളുടെയും വിജയത്തിന് അശ്വിന്റെ നല്ല സംഭാവനയുണ്ട്.
ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിലാണ് പരമ്പരയുടെ മൂന്നാം മത്സരം നടക്കുന്നമത്സരത്തിലും അശ്വിൻ മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെക്കുന്നത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫി പരമ്പരയിൽ സ്വന്തം മണ്ണിൽ ഇന്ത്യയുടെ ശേഷിക്കുന്ന രണ്ട് ടെസ്റ്റുകളിൽ ഒന്നാം സ്ഥാനത്ത് ഇനി അശ്വിൻ ആയിരിക്കും. ഇന്ത്യൻ ടെസ്റ്റ് ടീം നിരവധി ചരിത്ര നേട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച പരമ്പര കൂടിയാണ് ബോർഡർ ഗവാസ്‌കർ പരമ്പര.
Comments