കോട്ടയം: കൈക്കൂലി വാങ്ങിയ നാല് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. കാഞ്ഞിരപ്പള്ളി സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിൽ ജോലി ചെയ്തിരുന്ന മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ അടക്കമുള്ള 4 പേരെയാണ് സസ്‌പെൻഡ് ചെയ്തത്.
2021-ലാണ് ഇവർ കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയത്. ആർടി ഓഫീസ് ഏജന്റുമാർ മുഖേനയാണ് ഇവർ കൈക്കൂലി വാങ്ങിയത്. പൊൻകുന്നം ആർടി ഓഫീസിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് എംവിഐ എസ് അരവിന്ദ്, എഎംവിഐ പി.എസ് ശ്രീജിത്ത് എന്നിവരെ പിടികൂടിയത്.
ഓഫീസ് ജീവനക്കാരായ അന്നത്തെ സീനിയർ ക്ലർക്ക് ടിജോ ഫ്രാൻസിസ്, നിലവിലെ സീനിയർ ക്ലർക്ക് സുൽഫത്ത് എന്നിവർക്കും കൈക്കൂലി കേസിൽ പങ്കുണ്ടെന്ന് തെളിഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇവരെയും സസ്‌പെൻഡ് ചെയ്തിരുന്നു.
Comments