തിരുവനന്തപുരം: ശ്രീരാമദാസ മിഷന്റെ രാമാനവമി രഥയാത്രയ്‌ക്കുള്ള ദേവരഥം തിരുവനന്തപുരം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു. മാർച്ച് 8-ന് കൊല്ലൂർ മൂകാംബിക സന്നിധിയിൽ നിന്നാണ് രഥയാത്ര ആരംഭിക്കുക.പഴവങ്ങാടി ക്ഷേത്ര മേൽശാന്തി ശങ്കരൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ ആരതി ഉഴിഞ്ഞാണ് ശ്രീരാമരഥത്തെ യാത്രയാക്കിയത്. യാത്രയ്‌ക്കുള്ള രഥം പഴവങ്ങാടി ഗണപതി ഭഗവാന്റെ അനുഗ്രഹാശിസ്സോടെയാണ് യാത്ര തിരിക്കുന്നതെന്ന് രഥയാത്ര കൺവീനർ സ്വാമി സത്യാനന്ദ തീർത്ഥപാദർ പറഞ്ഞു.
രഥയാത്ര വിവിധ ജില്ലകളിലൂടെ സഞ്ചരിച്ച് കന്യാകുമാരിയിൽ എത്തി സാഗര പൂജക്ക് ശേഷം ചേങ്കോട്ടുകോണം ആശ്രമത്തിൽ എത്തുന്നതോടെ ശ്രീരാമ നവമി ആഘോഷങ്ങൾക്ക് തുടക്കമാകും. 23 ദിവസങ്ങളിലായി നടക്കുന്ന യാത്രയ്‌ക്കായുള്ള രഥമാണ് പഴവങ്ങാടി ഗണപതി ക്ഷേത്ര സന്നിധിയിൽ നിന്ന് പുറപ്പെട്ടത്. സനാതന ധർമ്മ പ്രചാരണാർത്ഥം ഹൈന്ദവ ഏകീകരണം ലക്ഷ്യമാക്കി സ്വാമി സത്യാനന്ദ സരസ്വതിയാണ് രാമനവമി രഥയാത്രക്ക് തുടക്കമിട്ടത്.
വിശ്വഹിന്ദുപരിഷത്ത് ഗവേണിംഗ് ബോഡി അംഗം അഡ്വ.കെ.മോഹൻകുമാർ, തിരുവനന്തപുരം ജില്ലാ കോ-ഓർഡിനേറ്റർ ടി.കെ ലാൽജിത്, എസ്ആർഡിഎംയുഎസ് അദ്ധ്യക്ഷൻ എസ്.കിഷോർ കുമാർ, ജനറൽ സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കാളികളായി.
Comments