തിംഫു: കൊറോണ നിയന്ത്രണങ്ങൾക്ക് ശേഷം ഇന്ത്യൻ വ്യവസായികൾ എത്തിയതോടെ ഭൂട്ടാനിലെ സംദ്രൂപ് ജോംഘാറിലെ ഇഞ്ചി കർഷകർക്ക് ആശ്വാസം. സംദ്രൂപ് ജോംഘാറിലെ കർഷകർ പ്രധാനമായും ആശ്രയിച്ചിരുന്നത് ഇന്ത്യയിലെ വ്യാപാരികളെ ആയിരുന്നു. എന്നാൽ കൊറോണ നിയന്ത്രണങ്ങൾ വന്നതോടുകൂടി ഇന്ത്യയിൽ നിന്നും ആവശ്യക്കാർ എത്താതെയായി. എന്നാൽ ഇപ്പോൾ ഈ പ്രതിസന്ധിയ്‌ക്ക് പരിഹാരമായിരിക്കുകയാണ്.
ആഭ്യന്തര മാർക്കറ്റിൽ കേവലം 30 ഭൂട്ടാനി നോങ്ത്രും മാത്രമാണ് കർഷകർക്ക് ലഭിച്ചിരുന്നത്. എന്നാൽ കൊറോണ കാലയളവിൽ കേവലം ഏഴും എട്ടും നോങ്ത്രുമിന് കർഷകർക്ക് ഇഞ്ചി വിൽക്കാൻ നിർബന്ധിതരായി. വീണ്ടും ഇന്ത്യൻ വ്യവസായികൾ കാർഷിക വിളകൾ വാങ്ങാനായി എത്തിയതോടെ കിലോഗ്രാമിന് 35 ഭൂട്ടാനി നോങ്ത്രും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംദ്രൂപ് ജോംഘാറിലെ കർഷകർ.
സംദ്രൂപ് ജോംഘാറിലെ ഗ്രാമീണരുടെ പ്രധാന വരുമാന സ്രോതസ് ഇഞ്ചി കൃഷിയാണ്. ഭൂട്ടാനിൽ ഏറ്റുവും കൂടുതൽ ഇഞ്ചി ഉൽപാദിപ്പിക്കുന്ന ജില്ലയും സംദ്രൂപ് ജോംഘാറാണ്.
Comments