ഒന്നരക്കോടി രൂപയുടെ സ്വത്ത് ഗവർണർക്കെഴുതി നൽകി എൺപതുകാരൻ. മുസാഫർനഗർ സ്വദേശി നാഥു നാഥാണ് മകനും മരുമകളും തന്നെ വേണ്ട രീതിയിൽ പരിചരിക്കുന്നില്ലെന്ന് ആരോപിച്ച് സ്വത്ത് എഴുതിവെച്ചത്. ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെന്നിന്റെ പേരിലാണ് സ്വത്ത എഴുതി ന്ൽകിയിരിക്കുന്നത്. മൂന്നു മക്കളുള്ള വൃദ്ധപിതാവ് നിലവിൽ വൃദ്ധസദനത്തിലാണ് താമസിക്കുന്നത്. ഒരു മകനെ കൂടാതെ രണ്ട് പെൺമക്കളാണ് ഇദ്ദേഹത്തിനുള്ളത്.
തന്റെ മക്കളെ അവകാശികളാകാൻ താൻ ആഗ്രഹിക്കുന്നില്ല. മരണശേഷം തന്റെ പേരിലുള്ള ഭൂമിയിൽ സ്‌കൂളോ ആശുപത്രിയോ നിർമിക്കണമെന്നും അഭ്യർഥിച്ചാണ് ഗവർണർക്ക് സ്വത്ത് കൈമാറാൻ സത്യവാങ്മൂലം സമർപ്പിച്ചത്. കൂടാതെ തന്റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ പോലും കുടുംബത്തെ അനുവദിക്കാൻ പാടില്ലെന്ന നിബന്ധനയും ഇദ്ദേഹം സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പറഞ്ഞു.
യുപി സർക്കാറിൽ തനിക്ക് വിശ്വാസമുണ്ട്. തന്റെ സ്വത്ത് സർക്കാർ ശരിയായി ഉപയോഗിക്കും. അതിനാലാണ് സർക്കാർ സംവിധാനത്തിന് കൈമാറുന്നത് നാഥു നാഥ് പറയുന്നു. ഇദ്ദേഹം തന്റെ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണെന്നും സ്വത്ത് വിട്ടുനൽകാൻ താത്പര്യപത്രം സംസ്ഥാന സർക്കാറിന് സമർപ്പിച്ചിട്ടുണ്ടെന്നും വൃദ്ധസദനത്തിന്റെ ചുമതലയുള്ള രേഖ സിംഗ് വ്യക്തമാക്കി.
Comments