തിരുവനന്തപുരം : പണ്ടാര അടുപ്പിൽ പൊങ്കാല നിവേദ്യം പൂർത്തിയായി.അനന്തപുരിയിൽ അമ്മയ്‌ക്ക് ലക്ഷങ്ങളാണ് അമ്മയ്‌ക്ക് പൊങ്കാല അർപ്പിച്ചത്. ഉച്ചയ്‌ക്ക് 2:30-ാടെ പൊങ്കാലയിൽ തീർത്ഥം തളിച്ചതോടെ ഭക്തർ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. കെഎസ്ആർടിസിയും റെയിൽവേയും സ്‌പെഷ്യൽ സർവീസുകൾ നടത്തുന്നുണ്ട്.
നഗരം മുഴുവൻ ഇനി അടുത്ത വർഷത്തെ പൊങ്കാലയ്‌ക്കായി കാത്തിരിക്കും. പൊങ്കാല ഉത്സവം അവസാനിച്ചിട്ടില്ല. ചരിത്ര പ്രസിദ്ധമായ പൊങ്കാല സമർപ്പണം മാത്രമാണ് കഴിയുന്നത്. ഇനിയും ഏറെ ചടങ്ങുകൾ ക്ഷേത്രത്തിൽ ബാക്കിയുണ്ട്.
രാവിലെ പത്ത് മണിയോടെ തന്ത്രി ശ്രീകോവിലിൽ നിന്നു ദീപം പകർന്ന് മേൽശാന്തിക്ക് നൽകി. പത്തരയ്‌ക്ക് പണ്ടാര അടുപ്പിൽ തീ പകർന്നതോടെ നഗരം മുഴുവൻ പൊങ്കാല ആരംഭിക്കുകയായിരുന്നു. രണ്ട് വർഷത്തിന് ശേഷമാണ് നിയന്ത്രണങ്ങളില്ലാതെ പൊങ്കാല നടക്കുന്നത്. ഭക്തരുടെ എണ്ണത്തിലും വൻ വർദ്ധനവാണുള്ളത്.
Comments