നാഗാലാൻഡിന്റെ രാഷ്ട്രീയചരിത്രം തിരുത്തിക്കുറിച്ച് നാരിശക്തികൾ; അന്താരാഷ്ട്ര വനിതാദിനത്തിൽ ഇരട്ടിമധുരം; നാഗന്മാരുടെ നാട്ടിൽ ആദ്യ വനിതാ മന്ത്രിയായി സൽഹൗതുവോനുവോ ക്രൂസെ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നാഗാലാൻഡിന്റെ രാഷ്‌ട്രീയചരിത്രം തിരുത്തിക്കുറിച്ച് നാരിശക്തികൾ; അന്താരാഷ്‌ട്ര വനിതാദിനത്തിൽ ഇരട്ടിമധുരം; നാഗന്മാരുടെ നാട്ടിൽ ആദ്യ വനിതാ മന്ത്രിയായി സൽഹൗതുവോനുവോ ക്രൂസെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2023, 11:21 am IST
FacebookTwitterWhatsAppTelegram

കൊഹിമ: ചരിത്രം തിരുത്തിക്കുറിച്ച് സൽഹൗതുവോനുവോ ക്രൂസെ. നാഗാലാൻഡിന്റെ ആദ്യ വനിതാ മന്ത്രിയായി ക്രൂസെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മുഖ്യമന്ത്രി നെഫ്യു റിയോയുടെയും സാന്നിധ്യത്തിലാണ് 56-കാരിയായ സൽഹൗതുവോനുവോ ക്രൂസ് നാഗാലാൻഡിന്റെ ആദ്യ കാബിനറ്റ് മന്ത്രിയായി കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്തത്.

അസംബ്ലി തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഇത്തവണ രണ്ട് വനിതകൾ എംഎൽഎമാരായി തിരഞ്ഞെടുക്കപ്പെട്ടത്. എൻഡിപിപി സ്ഥാനാർത്ഥികളായി മത്സരിച്ച സൽഹൗതുവോനുവോ ക്രൂസെ, ഹെകാനി ജഖാലു എന്നിവരാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ച്, വിജയിച്ച് ദേശീയ രാഷ്‌ട്രീയത്തിന്റെ കൂടി ഭാഗമായത്. 60 വർഷക്കാലമായി നിയമസഭയിൽ തുടർന്നിരുന്ന ആൺകോയ്മയാണ് ഇവരുടെ വിജയത്തോടെ തകർന്ന് തരിപ്പണമായത്. ഇത് നാഗാലാൻഡിന്റെ രാഷ്‌ട്രീയ ചരിത്രത്തിൽ പുതിയൊരു പൊൻതൂവൽ കൂടിയാണ്.

60 അംഗ നാഗാലാൻഡ് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതകളിൽ ഒരാളാണ് ക്രൂസെ. തിരഞ്ഞെടുപ്പിൽ സൽഹൗതുവോനുവോ ക്രൂസും ഹെകാനി ജഖാലുവും വിജയിച്ചെങ്കിലും 12 പേരെ മാത്രമേ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ കഴിയൂ. അതിനാലാണ് ഹെകാനിയെ മന്ത്രി പദത്തിലേക്ക് പരിഗണിക്കപ്പെടാതെ പോയത്.

നാഗാലാൻഡിലെ ആദ്യ വനിതാ കാബിനറ്റ് മന്ത്രിയാകാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ക്രൂസ് പറഞ്ഞു.”നമ്മൾ ഇതുവരെ നേടിയിട്ടില്ലാത്തത് നേടുന്നതിന് ധൈര്യവും ആത്മാർത്ഥതയും കഠിനാധ്വാനിയും ആയിരിക്കാൻ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുമെന്ന്” ക്രൂസ് കൂട്ടിച്ചേർത്തു.

സ്ത്രീകൾക്ക് വേണ്ടിയുള്ള അംഗമി വുമൺ ഓർഗനൈസേഷന്റെ അദ്ധ്യക്ഷയാണ് ക്രൂസെ. ഡൽഹി സർവ്വകലാശാലയിൽ നിന്നും ബിരുദം പൂർത്തിയാക്കിയ ക്രൂസെ, അന്ന് മുതൽ തന്നെ സ്ത്രീകൾക്ക് വേണ്ടിയുള്ള അവകാശങ്ങൾക്കായി പോരാട്ടം ആരംഭിച്ചിരുന്നു. തന്റെ ഭർത്താവിൽ നിന്നാണ് ക്രൂസെ രാഷ്‌ട്രീയത്തിന്റെ ബാലപാഠങ്ങൾ പഠിച്ചത്. തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയുമായായിരുന്നു ക്രൂസെയുടെ പോരാട്ടം. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും നാഗാലാൻഡ് മുഖ്യമന്ത്രി നെഫ്യു റിയോയുമായിരുന്നു ഇവർക്കായി പ്രചാരണത്തിനെത്തിയത്.

അതേസമയം വെസ്റ്റേൺ അംഗാമി എസി മണ്ഡലത്തിൽ നിന്നാണ് ഹെകാനി ജഖാലു നിയമസഭയിലേക്കെത്തിയത്. എൽജെപിയുടെ അഷെതോ ഷിമോമിയെ 1536 വോട്ടുകൾക്ക് തോൽപ്പിച്ചായിരുന്നു ജഖാലുവിന്റെ വിജയിച്ചത്. വർഷങ്ങളായി രാഷ്‌ട്രീയരംഗത്ത് തുടരുന്ന വ്യക്തിയാണ് ജഖാലു. ഇതിന് പുറമേ നിരവധി യുവാക്കൾക്ക് തൊഴിലുമായി ബന്ധപ്പെട്ട ഉപദേശം നൽകുന്ന സർക്കാർ ഇതര സംഘടനയുടെ ചുമതലക്കാരികൂടിയാണ് ഇവർ. സാമൂഹ്യരംഗത്ത് നൽകിയ സംഭാവനകൾ പരിഗണിച്ച് 2018-ൽ ജഖാലു നാരീശക്തി പുരസ്‌കാരം ലഭിച്ചു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും നാരീ ശക്തി പുരസ്‌കാരം സ്വന്തമാക്കുന്ന ഏക വനിത കൂടിയാണ് ജഖാലു.

അഭിഭാഷകയായിട്ടായിരുന്നു ജഖാലു ഔദ്യോഗിക ജീവിതം ആരംഭിച്ചത്. അമേരിക്കയിലും ജഖാലു ജോലി ചെയ്തിട്ടുണ്ട്. ജോലിക്കായി നാഗാലാന്റിലെ യുവാക്കൾ മറ്റുപലയിടങ്ങളിലേക്കും പോകുന്നത്് ഇവരെ ഒരുപാട് വേദനിപ്പിച്ചു. ഇതിന് ശേഷം യുവാക്കൾക്ക് തൊഴിൽ കണ്ടെത്തുന്നതിനായി സഹായിക്കുന്ന സംഘടന യൂത്ത് നെറ്റ് എന്ന പേരിൽ ആരംഭിച്ചത്. 30 ഓളം തൊഴിലാളികളാണ് ഇതിൽ ജോലി ചെയ്യുന്നത് എന്നാണ് ജഖാലു പറയുന്നത്.

അതേസമയം നിയമസഭ തിരഞ്ഞെടുപ്പിലെ 183 സ്ഥാനാർത്ഥികളിൽ 4 വനിതകൾ മാത്രമാണ് ഇത്തവണ ജനവിധി തേടിയത്. എൻഡിപിപിയുടെ സൽഹൗതുവോനുവോ ക്രൂസെയും ഹെകാനി ജഖാലുവും കൂടാതെ ടെനിങ്ങിൽ കോൺഗ്രസിന്റെ റോസി തോംപ്സൺ, അതോയ്ജു സീറ്റിൽ ബിജെപിയുടെ കഹുലി സെമ എന്നിവരാണ് മറ്റ് വനിതകൾ. 1977-ൽ യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായ റാണോ മെസെ ഷാസിയയാണ് നാഗാലാൻഡിൽ നിന്ന് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത. ലോക്‌സഭയിലേക്കാണ് ഷാസിയ തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 2022-ൽ നാഗാലാൻഡിൽ നിന്നുള്ള രാജ്യസഭാംഗമായി ബിജെപിയുടെ എസ് ഫാങ്‌നോൺ കൊന്യാകിനെയും നാമനിർദേശം ചെയ്തിരുന്നു.

Tags: Narendra Modinagaland
ShareTweetSendShare

More News from this section

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies