ഭുവനേശ്വർ : ഒഡീഷ പുരിയിലെ മാർക്കറ്റിൽ വൻ തീപിടിത്തത്തെതുടർന്ന് മൂന്ന് പേർക്ക് ഗുരുതരപരിക്ക്. കഴിഞ്ഞ ദിവസം രാത്രി പുരിയിലെ ലക്ഷ്മി മാർക്കറ്റ് കോംപ്ലക്സിലാണ് തീപിടിത്തമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. തീപിടിത്തം ഉണ്ടാകുന്ന സമയത്ത് ഹോട്ടൽ കെട്ടിടത്തിനുള്ളിൽ 140-ഓളം വിനോദസഞ്ചാരികൾ ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു.
വിനോദസഞ്ചാരികളിൽ 30പേർ നാസിക്കിലും ഇൻഡോറിൽ നിന്നും 110പേർ ഒഡീഷ , ജയ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. പരിക്കേറ്റവരെ അഗ്‌നി ശമന സേന സുരക്ഷിതമായി പുറത്തെത്തിച്ചതായി ഒഡീഷ ചീഫ് ഫയർ ഓഫീസർ രമേഷ് മാജി പറഞ്ഞു. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും തീ നിയന്ത്രണവിധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
160 അഗ്‌നിശമന സേനാംഗങ്ങളും 12 ഫയർ ടെൻഡറുകളുമാണ് അപകടസ്ഥലത്ത് രക്ഷാപ്രവർത്തനത്തിന് വിന്യസിച്ചിരിക്കുന്നത്. തീ പടരാതിരിക്കാനും പൂർണമായും അണയ്‌ക്കാനും അഗ്നിശമനാ സേനാഗങ്ങൾ പരമാവധി ശ്രമിച്ചുക്കൊണ്ടിരിക്കുകയാണ്.
Comments