സ്വാതന്ത്ര്യ സമര സേനാനികളുടെ കൂട്ടത്തിൽ തള്ളി കയറ്റാൻ ശ്രമിക്കുന്ന വാരിയൻ കുന്നന്റെ യഥാർത്ഥ മുഖമാണ് പുഴ മുതൽ പുഴ വരെ എന്ന ചിത്രം കാണിച്ച് തരുന്നതെന്ന് കാസ സംസ്ഥാന അദ്ധ്യക്ഷൻ കെവിൻ പീറ്റർ. സിനിമയിൽ ഉള്ളതെല്ലാം നമ്മുടെ പൂർവ്വികന്മാർ അനുഭവിച്ചതാണ്. ഇത് കേവലമൊരു വിനോദ ചിത്രമല്ല, സ്വാതന്ത്ര്യ സമരമെന്ന് മുദ്രകുത്തിയ മാപ്പിള ലഹളയുടെ യഥാർത്ഥ മുഖം വെളിച്ചെത്തു കൊണ്ടു വരുന്ന ചിത്രമാണ്. ഏറ്റെടുത്ത ദൗത്യത്തോട് രാമസിംഹൻ നൂറ് ശതമാനം നീതി പുലർത്തിയെന്നും പുഴ മുതൽ പുഴ വരെ എന്ന ചിത്രം ഒരിക്കലും പരാജയപ്പെടാൻ പാടില്ല എന്നും കെവിൻ പീറ്റർ പറഞ്ഞു.
“പുഴ മുതൽ പുഴ വരെ എന്ന ചിത്രം കുടുംബസമേതം കാണണം. പേരകുട്ടികളെയും ചിത്രം നിർബന്ധമായും കാണിക്കണം. കാരണം, നാളെ അവരുടെ മുന്നിൽ കൊണ്ട് നിർത്താൻ പോകുന്ന ആലി മുസ്ലിയാരും വാരിയൻ കുന്നനുമൊക്കെ ആരായിരുന്നു എന്ന് അവർ തിരിച്ചറിയണം. അവർ ഒരിക്കലും കബളിപ്പിക്കപ്പെടാൻ പാടില്ല. മാധവൻനായരുടെ മലബാർ കലാപത്തെ കുറിച്ചുള്ള പുസ്കത്തിൽ നാം വായിച്ചറിയുക മാത്രമാണ് ചെയ്തത്. ഇവിടെ നമ്മൾ അത് കാണുകയും അനുഭവിക്കുകയും ചെയ്യുന്നു.
മൂന്ന് മണിക്കൂർ കൊണ്ട് ആ കാല ഘട്ടത്തിൽ ജീവിച്ചിരുന്ന ഒരാളായി മാറുകയാണ് നമ്മൾ. ബ്രിട്ടീഷ്കാരനും പോലീസുകാരനും നമ്പൂതിരിയും ചാത്തനുമൊക്കെയായി മാറുകയാണ് നാം ഇവിടെ. കുമാരനാശാന്റെ ദുരവസ്ഥയിലെ ചാത്തനെന്ന കഥാപാത്രം ഇവിടെ വീണ്ടും പുനർജനിക്കുകയാണ്. യഥാർത്ഥ ചരിത്രത്തെ മൂടി വെച്ച് മലബാർ കലാപത്തെ കാർഷിക സമരവും സ്വാതന്ത്ര്യസമരവുമൊക്കെയാക്കി മാറ്റാൻ ശ്രമിക്കുന്നതിനെ എതിർത്തുകൊണ്ട്, അന്ന് എന്താണ് നടന്നതെന്ന് ചാത്തനിലൂടെ പറയാൻ ശ്രമിക്കുകയാണ് ഇവിടെ രാമസിംഹൻ.
ഇത് കേവലമൊരു എന്റർടെയിൻമെന്റ് മൂവിയായി ഒരിക്കലും കാണരുത്. ഇതിൽ പ്രണയമില്ല, സസ്പെൻസില്ല, അത്യാധുനിക സാമഗ്രികൾ ഇല്ല, ഹ്യൂമർ ഇല്ല, പക്ഷെ യഥാർഥ ചരിത്രമുണ്ട്. ഒപ്പം പലതും ഈ സിനിമ നമുക്ക് കാട്ടിതരുന്നുണ്ട്. മത ഭ്രാന്ത് മൂത്തവരുടെ ചതിയും വഞ്ചനയും ക്രൂരതയും കാട്ടി തരുന്നുണ്ട്. സ്വാതന്ത്ര്യസമര സേനാനികളുടെ കൂട്ടത്തിൽ തള്ളി കയറ്റാൻ ശ്രമിക്കുന്ന വാരിയൻ കുന്നനെന്ന കൊള്ളകാരനായ മത ഭ്രാന്തന്റെ യഥാർത്ഥ മുഖമെന്താണെന്നും, ഇന്ന് സ്വാതന്ത്ര്യസമരമെന്ന് പറയുന്ന മലബാർ കലാപം എത്ര ഭീകരമാണെന്നും പുഴ മുതൽ പുഴ വരെ എന്ന സിനിമ നമുക്ക് കാണിച്ച് തരുന്നു.
ആനുകാലിക വിഷയങ്ങളെ കുറിച്ച് ഒരു സിനിമ ചെയ്യുക എന്നത് ഒരു വെല്ലുവിളിയാണ്. എന്നാൽ ഏറ്റെടുത്ത ദൗത്യത്തോട് നൂറു ശതമാനം നീതി പുലർത്താൻ രാമസിംഹന് കഴിഞ്ഞിട്ടുണ്ട്. പശ്ചാത്തലവും സംഭാഷണവുമെല്ലാം നമ്മളെ 100 വർഷം പിന്നിലേക്ക് കൊണ്ട് പോകുകയും. 50- 100 കോടി രൂപയ്‌ക്ക് സിനിമ ചെയ്യുന്ന കാലത്ത് വെറും രണ്ടരകോടി രൂപ മുടക്കിയാണ് ഇതു പോലൊരു സിനിമ ചെയ്ത് നമ്മുടെ മുന്നിലേക്ക് കൊണ്ട് വന്നിരിക്കുന്നത്. ഇത് നമുക്ക് ചൂണ്ടി കാട്ടുന്നത് സാമ്പത്തിക ലാഭമല്ല മറിച്ച് യഥാർത്ഥ സത്യമാണ്. ആ നിശ്ചയദാർഢ്യ പോരാട്ട വീര്യത്തെയാണ് നാം സപ്പോർട്ട് ചെയ്യേണ്ടത്.
ഈ ചിത്രം ഒരിക്കലും പരാജയപ്പെടാൻ പാടില്ല. ഇനിയും പല സത്യങ്ങൾ പുറത്ത് വരാനുണ്ട് ഇന്നിവിടെയൊരു രാമസിംഹൻ പരാജയപ്പെട്ടാൽ, ഇനി രാമസിംഹന്മാർ ഇവിടെ ഉണ്ടാകില്ല. അതുകൊണ്ട് തന്നെ നിങ്ങൾ ഈ ചിത്രം കാണണം. കാരണം ഇതിൽ ഉള്ളതെല്ലാം നമ്മുടെ പൂർവ്വീകന്മാർ അനുഭവിച്ചതാണ്. ഇതിലും വലുത് നമ്മെ കാത്തിരിക്കുന്നു എന്ന ഓർമപ്പെടുത്തലാണ് പുഴ മുതൽ പുഴ വരെ എന്ന ചിത്രം.”- കെവിൻ പീറ്റർ ഫെയ്സ്ബുക്ക് വീഡിയോയിൽ പറഞ്ഞു.
Comments