കോട്ടയം: കെ-റെയിൽ വരാൻ വിദൂര സാദ്ധ്യത പോലുമില്ലാത്ത സാഹചര്യത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ജനകീയ പ്രതിരോധ യാത്രയിൽ തുടർച്ചയായി കെ-റെയിൽ വരുമെന്ന് പ്രഖ്യപിക്കുകയാണ്. ‘അവസരം കിട്ടിയാൽ കെ-റെയിൽ സൃഷ്ടിക്കുക തന്നെ ചെയ്യും,’ എന്നാണ് ജനകീയ പ്രതിരോധ കോട്ടയത്തെത്തിയപ്പോൾ ഗോവിന്ദൻ പറഞ്ഞത്.
കെ-റെയിൽ വിരുദ്ധ സമരങ്ങൾ ശക്തമായി നടന്ന സ്ഥലമായിരുന്നു കോട്ടയം. ജനങ്ങൾ ഒന്നടങ്കം കോട്ടയത്ത് കെ-റെയിലിനെതിരെ രംഗത്ത് വന്നിരുന്നു. കേന്ദ്ര സർക്കാർ അനുമതിയില്ലെന്നുള്ള വർത്ത എത്തിയതോടെ കെ-റെയിൽ ഏകദേശം അവസനിച്ചിരുന്നു. എന്നാൽ ഈയിടെ ഗോവിന്ദൻ തുടർച്ചയായി കെ-റെയിലിന് വേണ്ടി വാദിക്കുന്നത് കാണാം. കഴിഞ്ഞ ദിവസം കൂറ്റനാട് നിന്നും കൊച്ചിയിലെത്തി അപ്പം വിൽക്കുന്ന കഥ ഗോവിന്ദൻ മാഷ് പറഞ്ഞിരുന്നു. അതിന് സമൂഹമാദ്ധ്യമങ്ങളിൽ നിന്നും വലിയ തോതിലുള്ള ട്രോൾ എറ്റുവാങ്ങേണ്ടിയും വന്നിരുന്നു.
കെ-റെയിലിനുള്ള അവസരം കിട്ടാൻ സാധ്യതയുണ്ടെന്നും 50 കൊല്ലത്തിനപ്പുറത്തെക്കുള്ള വിജയത്തിന്റെ തുടക്കമാണ് കെ- റെയിൽ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. നാളെ വരാൻ പോകുന്നത് ഇന്ന് തന്നെ മനസ്സിലാക്കാനും അതിനായി പ്രവർത്തി്കാനും, ശാസ്ത്ര- സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താനും സാധിക്കുന്ന മുഖ്യമന്ത്രിയാണുള്ളതെന്നാണ് ഗോവിന്ദൻ മാഷ് പറഞ്ഞത്. കേരളത്തെ എങ്ങനെ നവീകരിക്കണമെന്നും അത്തരത്തിൽ പ്രവർത്തിച്ച് കാണിക്കുകയും ചെയ്യുന്ന ഒരു മുഖ്യമന്ത്രിയാണ് കേരളത്തിനുള്ളതെന്നും എം.വി ഗോവിന്ദൻ കോട്ടയത്ത് പറഞ്ഞു. എന്നാൽ ബ്രഹ്‌മപുരം മാലിന്യപ്ലാന്റിൽ തീപിടുത്തം ഉണ്ടായിട്ടും തീയണക്കുന്നതുമായി ബന്ധപ്പെട്ട് സംസാരിക്കാൻ തന്നെ മുഖ്യമന്ത്രി തയ്യാറായിരുന്നില്ല.
Comments