കോട്ടയം: തൊണ്ണൂറ്റി മൂന്ന് വയസുള്ള വൃദ്ധമാതാവിനെ വ്യാജ നോട്ട് നൽകി കബളിപ്പിച്ച് നാലായിരം രൂപയുടെ ലോട്ടറി തട്ടിയെടുത്തു.മുണ്ടക്കയത്തിനടത്ത് കുറുവാമൂഴിയിൽ ലോട്ടറി വിൽപ്പനയിലൂടെ ഉപജീവനം നടത്തുന്ന ദേവയാനിയമ്മയാണ് ക്രൂരമായി പറ്റിക്കപ്പെട്ടത്.
മുഴുവൻ ലോട്ടറിയും പെട്ടെന്ന് വിറ്റു തീർന്ന ആശ്വാസത്തിൽ വീട്ടിലേക്ക് മടങ്ങുന്ന വഴിയിലാണ് യുവാവ് നൽകിയത് കുട്ടികൾ കളിക്കാനുപയോഗിക്കുന്ന രണ്ടായിരത്തിന്റെ നോട്ടിനോട് സാദൃശ്യമുള്ള വെറും കടലാസാണെന്ന് ഈ അമ്മ തിരിച്ചറിഞ്ഞത്
ഈ മാസം ആറാം തീയതിയാണ് സംഭവം. കാറിലെത്തിയ യുവാവ് രണ്ടായിരം രൂപയുടെ രണ്ട് നോട്ടുകൾ നൽകി ദേവയാനിയമ്മയുടെ പക്കലുണ്ടായ നൂറ് ലോട്ടറി ടിക്കറ്റുകളും ഒന്നിച്ച് വാങ്ങുകയായിരുന്നു.
ഭർത്താവും മക്കളും മരിച്ചു പോയതിന് ശേഷം വർഷങ്ങളായി ലോട്ടറി വിറ്റാണ് ദേവയാനിയമ്മ ഉപജീവനം നടത്തുന്നത്. ലോട്ടറികൾ നഷ്ടപ്പെട്ടതൊയെ ആകെയുള്ള ഉപജീവന മാർഗമാണ് ഇല്ലാതാക്കിയത്. തന്റെ കൊച്ചുമകന്റെ പ്രായമുളള ഒരു കുട്ടിയാണ് പറ്റിച്ചതെന്ന് ദേവയാനിയമ്മ കണ്ണീരൊടെ പറയുന്നു. എന്നാൽ ഇനി ജീവിതം എങ്ങനെ മുൻപോട്ട് കൊണ്ടപോകണം എന്ന് മാത്രം ഈ അമ്മയ്‌ക്കറിയില്ല.
Comments