ഇടുക്കി: അമ്പതുകാരിയായ വീട്ടമ്മ കാമുകനൊപ്പം നാടുവിട്ടു. 35 വർഷങ്ങൾക്ക് ശേഷമുള്ള പത്താം ക്ലാസ് ബാച്ചിന്റെ ഒത്തുകൂടലിന് പിന്നാലെയാണ് സംഭവം. കരിമണ്ണൂർ സ്വദേശിനിയായ വീട്ടമ്മയാണ് കാമുകനൊപ്പം ഒളിച്ചോടിയത്.
മൂവാറ്റുപുഴയിലാണ് അമ്പതുകാരി താമസിക്കുന്നത്. പഴയ സഹപാഠികൾ ചേർന്ന് വാട്‌സാപ്പ് കൂട്ടായ്മ രൂപീകരിച്ചിരുന്നു. തുടർന്ന് മൂന്നാഴ്ച മുൻപാണ് മൂവാറ്റുപുഴ സ്‌കൂളിൽ വെച്ച് പൂർവവിദ്യാർത്ഥി സംഗമം നടന്നത്. ഇവിടെ വെച്ചാണ് ഇരുവരും വീണ്ടും കണ്ടുമുട്ടുന്നത്. ഇതിന് രപിന്നാലെ വാട്‌സ്ആപ്പ് വഴി ഇരുവരും ബന്ധം പുനരാരംഭിച്ചു. നാല് ദിവസം മുൻപ് മൂന്ന് മക്കളുടെ അമ്മയായ ഇവരെ കാണാതാവുകയായിരുന്നു.
തുടർന്ന് ഭർത്താവ് ഭാര്യ കാണ്മാനില്ലെന്ന് കാണിച്ച് പരാതി നൽകിയതോടെയാണ് പഴയ പ്രണസകഥ പുറത്താകുന്നത്. ഇതിനിടെ ഇവരുടെ സഹപാഠിയായ ആളെ കാണാനില്ലെന്ന് മൂവാറ്റുപുഴ പോലീസിലും പരാതി ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും നാടുവിട്ടതായുള്ള വിവരം ലഭിച്ചത്. സൈബർസെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഇവർ തിരുവനന്തപുരം, പാലക്കാട്, വേളാങ്കണ്ണി എന്നിവിടങ്ങളിൽ എത്തിയതായി കണ്ടെത്തി. നാടുചുറ്റുന്നതിനിടെ ഇവരെ ഫോണിൽ ലഭിച്ചതോടെ ഇരുവരോടും മൂവാറ്റുപുഴ പോലീസ് സ്‌റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചു. തുടർന്ന് പോലീസ് സ്‌റ്റേഷനിലെത്തി. വീട്ടമ്മയെ അടിമാലി കോടതിയിൽ ഹാജരാക്കി.
Comments