ബെംഗളൂരു : മാണ്ഡ്യയിലെ മെഗാ റോഡ് ഷോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക് ഉജ്ജ്വല സ്വീകരണം. നിരവധി പദ്ധതികളുടെ തറക്കല്ലിടലും ബെംഗളൂരു-മൈസൂർ എക്‌സ്‌പ്രസ് വേയുടെ ഉദ്ഘാടനത്തിനുമാണ് മോദി മാണ്ഡ്യയിലെത്തിയത്. തുടർന്ന് പ്രധാനമന്ത്രിക്ക് സ്വീകരണം നൽകാൻ വൻ ജനക്കൂട്ടം തടിച്ചുകൂടി. റോഡ്‌ഷോയ്‌ക്കിടെ ബിജെപി അനുഭാവികളും ജനങ്ങളും ചേർന്ന് പ്രധാനമന്ത്രിയെ പുഷ്പങ്ങൾ ചൊരിഞ്ഞ് സ്വീകരിച്ചു.
#WATCH | PM Narendra Modi showered with flowers by BJP supporters and locals as he holds road show in Mandya, Karnataka
During his visit, PM will dedicate and lay foundation stone of projects worth around Rs. 16,000 crores
(Video source: DD) pic.twitter.com/K8hvPCgpRF
— ANI (@ANI) March 12, 2023
കര്‍ണാകടത്തില്‍ മോദിയുടെ ആറാം സന്ദര്‍ശനമാണിത്. ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേ രാജ്യത്തിന് സമര്‍പ്പിക്കുന്നതിനൊപ്പം 16,000 കോടി രൂപയുടെ വിവിധ പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിടും. മാണ്ഡ്യയിലെത്തിയ പ്രധാനമന്ത്രി റോഡ് ഷോ നടത്തിയാണ് പദ്ധതികള്‍ക്ക് തറക്കല്ലിടാന്‍ എത്തിയത്. തുടർന്ന് വെെകുന്നേരം 3:15 ന് ഹുബ്ബള്ളി-ധര്‍വാദ് സ്മാര്‍ട്‌സിറ്റി പദ്ധതിയടക്കമുള്ളവയുടെ തറക്കല്ലിടലാണ് മോദി നടത്തുക.
ബെംഗളൂരു-മൈസൂർ അതിവേഗ പാത പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാടിന് സമർപ്പിച്ചു. ബെംഗളൂരിനും മൈസൂരിനുമിടയിലുള്ള യാത്ര ദൈർഘ്യം മൂന്ന് മണിക്കൂറിൽ നിന്ന് 75 മിനിറ്റായി കുറയും. 8,840 കോടി രൂപ മുതൽ മുടക്കിലാണ് 118 കിലോമീറ്റർ ദൈർഘ്യമുള്ള ഹൈവേ വികസിപ്പിച്ചെടുത്തത്.
എൻഎച്ച് 275ന്റെ ബെംഗളൂരു-നിദ്ദാഗഡ്-മൈസൂർ ഭാഗത്തിന്റെ ആറുവരി പാത ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. ഹെെവേ യാഥാർത്ഥ്യമായതോടെ മേഖലയിലെ സാമൂഹിക സാമ്പത്തിക വികസനത്തിന് ഉത്തേജനമാകും. മൈസൂർ-ഖുഷാൽ നഗർ നാലു വരി പാതയുടെ തറക്കല്ലിടൽ കർമ്മവും പ്രധാനമന്ത്രി നിർവഹിച്ചു. ഈ പദ്ധതി നടപ്പാക്കുന്നതിലൂടെ യാത്രാ ദൈർഘ്യം അഞ്ച് മണിക്കൂറിൽ നിന്ന് രണ്ടര മണിക്കൂറായി കുറയ്‌ക്കാൻ സാധിക്കും. 92 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിക്ക് ഏകദേശം 4,130 കോടി രുപ മുതൽ മുടക്കിലാണ് വികസിപ്പിക്കുന്നത്.
Comments