മലപ്പുറം: ഇസ്ലാം മതത്തിൽ നിലനിൽക്കുന്ന നിയമങ്ങളെ ചോദ്യം ചെയ്തുകൊണ്ട് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം രണ്ടാമതും വിവാഹം കഴിച്ച ഷുക്കൂർ- ഷീന ദമ്പതികൾക്കെതിരെ സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ.
‘അത് മുസ്ലീം പിന്തുടർച്ചാവകാശമല്ല. പെൺകുട്ടികൾക്ക് മാത്രം സ്വത്ത് കൊടുക്കണമെങ്കിൽ വസിയത്ത് ആയോ ദാനമായോ സ്വത്തുക്കൾ കൊടുക്കാം. അങ്ങനെ സ്വത്ത് നൽകേണ്ട ആവശ്യം ഇല്ലെന്നാണ് സമസ്തയുടെ നിലപാട്’ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
പെൺമക്കൾക്ക് അവകാശപ്പെട്ട സ്വത്തുക്കൾ അന്യംനിന്നു പോകാതിരിയ്ക്കാനും തുല്യതയ്ക്കുള്ള പെൺകുട്ടികളുടെ അവകാശം സംരക്ഷിയ്ക്കാനും വേണ്ടിയാണ് ഷുക്കൂർ- ഷീന ദമ്പതികൾ പുനർ വിവാഹം ചെയ്തത്. ആദ്യം മുസ്ലിം മതാചാര പ്രകാരമായിരുന്നു ഇരുവരുടെയും വിവാഹം.
വിവാഹത്തിന് പിന്നാലെ വ്യക്തികളും സംഘടനകളും ഷുക്കൂറിനെതിരെ രംഗത്തുവരുകയും സമൂഹ മാദ്ധ്യമങ്ങളിൽ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഒടുവിൽ വീട് ആക്രമിക്കാൻ സാധ്യതയുണ്ടെന്നുള്ള ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് അഡ്വ. ഷുക്കൂറിന്റെ വീടിന് പോലീസ് സംരക്ഷണവും ഏർപ്പെടുത്തിയിരുന്നു.
Comments