ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയ വ്യക്തിയാണ് എംഎം കീരവാണി. പതിനാല് വർഷങ്ങൾക്കിപ്പുറം ഇന്ത്യയിലേക്ക് ഓസ്‌കർ എത്തിച്ച മാന്ത്രികനാണ് അദ്ദേഹം. നിരവധി പേരാണ് സമൂഹമാദ്ധ്യമങ്ങളിലൂടെയും അല്ലാതെയും ആർആർആർ ടീമിന് അഭിനന്ദനമറിയിച്ചത്. വെസ്റ്റേൺ മ്യൂസിക് ബാൻഡായ ‘കാർപെന്റേഴ്‌സിനെ’ ഓസ്‌കർ വേദിയിൽ അദ്ദേഹം പരാമർശിച്ചിരുന്നു. കുട്ടിക്കാലത്ത് വളർന്നത് കാർപെന്റ്‌ഴ്‌സിനെ കേട്ടുകൊണ്ടാണ് വളർന്നത് എന്നായിരുന്നു കീരവാണി പറഞ്ഞത്.
ഓസ്‌കർ പുരസ്‌കാരത്തിൽ കീരവാണിയ്‌ക്ക് അബിനന്ദനവുനമായെത്തിയിരിക്കുകയാണ് സാക്ഷാൽ കാർപെന്റർ. ഇൻസ്റ്റഗ്രാം വഴിയാണ് റിച്ചാർഡ് കാർപെന്റർ അഭിനന്ദനം അറിയിച്ചത്. കാർപെന്റേഴ്‌സിന്റെ പ്രശസ്ത ഗാനം ഓൺ ടോപ്പ് ഓഫ് ദി വേൾഡിന്റെ റീ ഇമാജിൻസ് വേർഷൻ പാടുന്ന വീഡിയോയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. എംഎം കീരവാണിയെയും ഗാനരചയിതാവ് ചന്ദ്രബോസിനെയും മെൻഷനും ചെയ്തിട്ടുണ്ട്.
പോസ്റ്റിൽ നിരവധി പേരാണ് കമന്റുകളുമായെത്തിയത്. ‘ ഈ ഓസ്‌കർ ക്യാമ്പെയ്‌നിടയിൽ എന്റെ സഹോദരൻ ശാന്തനായിരുന്നു. ഓസ്‌കർ ലഭിക്കുന്നതിനും മുൻപും ശേഷവുമെല്ലാം അദ്ദേഹം വികാരങ്ങളൊന്നും പ്രകടിപ്പിച്ചിരുന്നില്ല. എന്നാൽ ഈ വീഡിയോ കണ്ടതിന് ശേഷം അദ്ദേഹത്തിന്റെ കണ്ണീർ നിയന്ത്രിക്കാനായില്ല. ഞങ്ങളുടെ കുടുംബത്തിന് അവിസമരണീയമായ നിമിഷമാണിത്. വളരെ നന്ദി’- എന്നാണ് സംവിധായകൻ എസ് എസ് രാജമൗലി കുറിച്ചത്.
സഹോദരങ്ങളായ കാരെനും റിച്ചാർഡ് കാർപെന്ററും അടങ്ങുന്ന അമേരിക്കൻ വോക്കൽ, ഇൻസ്ട്രുമെന്റൽ ജോഡിയാണ് ദ കാർപെന്റേഴ്‌സ്. ഓസ്‌കർ വേദിയിൽ കാർപെന്റേഴ്‌സിന്റെ പ്രശ്‌സ്തമായ ഗാനങ്ങളിലൊന്ന് കീരവാണി ആലപിച്ചിരുന്നു. കാർപെന്റേഴ്‌സ് കേട്ട് വളർന്ന ഞാൻ ഇന്ന് ഓസ്‌കറുമായി നിൽക്കുന്നുവെന്നാണ് ഓസ്‌കർ വേദിയിൽ അദ്ദേഹം പറഞ്ഞത്.
Comments