അന്താരാഷ്‌ട്ര ഫുട്‌ബോൾ ഫെഡറേഷന്റെ പ്രസിഡന്റായി വീണ്ടും ജിയാനി ഇൻഫന്റിനോ. റുവാണ്ടയിൽ നടന്ന എഴുപത്തിമൂന്നാം ഫിഫ ഭരണസമിതിയുടെ തിരഞ്ഞെടുപ്പിൽ എതിരില്ലാതെയാണ് ഇൻഫന്റിനോയുടെ വിജയം. തുടർച്ചയായ മൂന്നാം തവണയാണ് ഫിഫയുടെ തലപ്പത്തേക്ക് അദ്ദേഹം എത്തുന്നത്. 2027-വരെ ഇൻഫന്റിനോ അന്താരാഷ്‌ട്ര ഫുട്‌ബോൾ ഫെഡറേഷന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കും.
പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനമുണ്ടെന്നും ഇത് വലിയൊരു ഉത്തരവാദിത്തമാണെന്നും ഇൻഫന്റിനോ പറഞ്ഞു. ‘ നിരവധിപേർ എന്നെ സ്‌നേഹിക്കുന്നുണ്ടെന്നറിയാം, ഇനി എന്നെ വെറുക്കുന്നവരോടും സ്‌നേഹം മാത്രമെയൊള്ളു’ -ഇൻഫന്റിനോ അറിയിച്ചു. 2019-2022 കാലയളവിൽ ഫിഫയുടെ വരുമാനം റെക്കോർഡിട്ടെന്നും വരും വർഷങ്ങളിലും വലിയ വരുമാനവർദ്ധനവാണ് ലക്ഷ്യമിടുന്നതെന്നും ഇൻഫന്റിനോ വ്യക്തമാക്കി.
Comments