മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡ്മിർ പുടിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. യുക്രെയ്‌നിൽ നിന്ന് റഷ്യയിലേക്ക് അനധികൃതമായി കുട്ടികളെ കടത്തിയത് അടക്കമുള്ള കുറ്റങ്ങളുടെ പേരിലാണ് വാറന്റ് പുറപ്പെടുവിച്ചത്. രാജ്യാന്തര ക്രിമിനൽ കോടതിയാണ് പുടിനെതിരെ വാറന്റ് പുറപ്പടുവിച്ചത്.
2022 ഫെബ്രുവരി 24 മുതൽ യുദ്ധകുറ്റങ്ങൾ നടക്കുന്നുണ്ടെന്ന് കോടതി വിലയിരുത്തി. കുട്ടികളെ കടത്തുന്നത് തടയാൻ പുടിൻ യാതൊന്നും ചെയ്തില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. റഷ്യയിൽ കുട്ടികളുടെ അവകാശം സംരക്ഷിക്കുന്ന ഓഫീസിന്റെ ഉത്തരവാദിത്തം വഹിക്കുന്ന മരിയ അലക്‌സനേല ല് വോവ ബെലോവയ്‌ക്കും ഇതേ കേസിൽ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇവരുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചതായും കോടതി പറഞ്ഞു.
Situation in #Ukraine: #ICC judges issue arrest warrants against Vladimir Vladimirovich Putin and Maria Alekseyevna Lvova-Belova
Read more ⤵️
https://t.co/5OMC7Xuuy5— Int'l Criminal Court (@IntlCrimCourt) March 17, 2023
യുക്രെയ്‌നിൽ റഷ്യൻ സേന സാധാരണ ജനങ്ങളെ ആക്രമിച്ചതായും അധിനിവേശ പ്രദേശങ്ങളിൽ പീഡവും കൂട്ടക്കൊലയും നടത്തിയാതായി യുഎൻ മനുഷ്യാവകാശ ഓഫീസ് നിയോഗിച്ച സമിതി കണ്ടെത്തിയിരുന്നു. മതിരുപോളിൽ അഭയം തേടിയിരുന്ന നൂറുകണക്കിന് ആളുകളെയാണ് മിസൈൽ ആക്രമണത്തിൽ അതിക്രൂരമായി കൊലപ്പെടുത്തിയത്. വൈദ്യുതി, ജലവിതരണ സംവിധാനം എന്നിവ തകർത്ത് യുക്രെയ്ൻ ജനതയെ പീഡിപ്പിക്കുന്നത് റഷ്യ തുടരുകയാണെന്നും വിദഗ്ധ സമിതി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
Comments