ന്യൂഡൽഹി : ഇന്ത്യൻ കരസേനയിലും വ്യോമസേനയിലും 7,000-തോളം വനിതാ ഉദ്യോഗസ്ഥർ സേവനമനുഷ്ഠിക്കുന്നതായി കേന്ദ്ര സർക്കാർ അറിയിച്ചു. കഴിഞ്ഞ ദിവസം ചേർന്ന ലോക്‌സഭ യോഗത്തിലാണ് കേന്ദ്രസർക്കാർ കണക്കുകൾ പുറത്തവിട്ടത്. ഇത് പ്രകാരം ഇന്ത്യൻ കരസേനയിൽ 1,636 പേരും വ്യോമസേനയിൽ 748 വനിതാ ഉദ്യോഗസ്ഥരുമാണ് നിലവിൽ സേവനമനുഷ്ഠിക്കുന്നത്.
ഇന്ത്യൻ വ്യോമസേന കേഡർ പദവിയിൽ വനിതകൾ മാത്രമാണ് സേവനമനുഷ്ഠിക്കുന്നതെന്നാണ് കേന്ദ്ര പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് പറഞ്ഞു. നിലവിൽ 7,093 വനിതകൾ കരസേനയിൽ സേവനമനുഷ്ഠിക്കുന്നുണ്ട് അതിൽ 6,993 പേർ ആർമി മെഡിക്കൽ കോർപ്‌സിലും, ആർമി ഡെന്റൽ കോർപ്‌സിലും മിലട്ടറി നഴ്‌സിംഗ് സർവീസിലെയും സേവനം നടത്തുന്നത്. കൂടാതെ, നൂറോളം വനിതകൾ മറ്റ് റാങ്കിംഗിലും സേവനമനുഷ്ഠിക്കുന്നതായി അജയ് ഭട്ട് കൂട്ടിച്ചേർത്തു. സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെയാണ് സൈന്യത്തിൽ എല്ലാ ജോലിയിലും ഉദ്യോഗസ്ഥർ സേവനമനുഷ്ഠിക്കുന്നതെന്ന് അജയ് ഭട്ട് പറഞ്ഞു.
ഇന്ത്യൻ നാവിക സേനയിലെ വിവിധ പ്രവർത്തനങ്ങളുടെയും കോംബാറ്റ് യൂണിറ്റുകളുടെയും, കമ്മാൻഡിംഗ് ഓഫീസറുടെ പ്രധാന നിയമനങ്ങൾ നടത്താൻ വനിതാ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
Comments