ഫെയ്‌സ്ബുക്കും ഇൻസ്റ്റഗ്രാമും കുട്ടികളെ വഴിതെറ്റിക്കുമെന്ന് മാർക് സക്കർബർഗിന് അറിയാമായിരുന്നുവെന്ന് കോടതി രേഖകൾ. എന്നാൽ അതിനെതിരെ കണ്ണടക്കുകയാണ് സക്കർബർഗ് ചെയ്തതതെന്ന് രേഖകൾ വ്യക്തമാക്കുന്നു. സക്കർബർഗിനെതിരെ സമൂഹ മാദ്ധ്യമങ്ങളുടെ അടിമയായ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പുറത്ത് വന്ന രേഖയിലാണ് ഇക്കാര്യമുള്ളത്.
കുട്ടികളെ അടിമകളാക്കാൻ സമൂഹമാദ്ധ്യമങ്ങൾക്ക് സാധിക്കും. എന്നാൽ അതിനെതിരെ പ്രത്യേകിച്ച് നടപടിയെടുക്കേണ്ടതില്ലെന്ന രീതിയിൽ സക്കർബർഗ് ജീവനക്കാരോട് സംസാരിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം.
മെറ്റായുടെ കീഴിലുള്ള സമൂഹ മാദ്ധ്യമങ്ങൾ 13നും 17നും ഇടയിൽ പ്രായമുള്ളവരിൽ മൂന്നിലൊന്നു പേർ അനിയന്ത്രിതമായാണ് ഉപയോഗിക്കുന്നത്. ഓക്ലൻഡിൽ ഫയൽ ചെയ്ത പരാതിയിലാണ് ഇക്കാര്യം പറയുന്നത്. ഫെയ്‌സ്ബുക്കും ഇൻസ്റ്റഗ്രാമും അടിമകളായതിന്റെ പേരിൽ ബുദ്ധിമുട്ടുന്ന കുട്ടികളുടെ മാതാപിതാക്കളാണ് ആദ്യം കോടതിയെ സമീപിച്ചത്. കുട്ടികളെ അപകടകരമാം വിധം അടിമപ്പെടുത്തും വിധമാണ് ഫെയ്‌സ്ബുക്കും ഇൻസ്റ്റഗ്രാമും ഡിസൈൻ ചെയ്തിരിക്കുന്നത്. ഇത് കുട്ടികളിൽ ഉറക്കവും ഭക്ഷണവും താളം തെറ്റുന്നതിനും മാനസിക സമ്മർദത്തിനും ഇടയാക്കും. ആത്മഹത്യയിലേക്ക് കുട്ടികളെ നയിക്കുമെന്നും പരാതിയിൽ പറയുന്നു.
തന്റെ ഏഴ് വയസ്സുള്ള മകൾ സമൂഹ മാദ്ധ്യമങ്ങൾക്ക് അടിമയാണെന്ന്
പരാതിക്കാരിൽ ഒരാളായ സിസിലിയ ടെഷ്‌ക് പറയുന്നു. കുട്ടി ഭക്ഷണം കഴിക്കുന്നത് ഉൾപ്പടെ താളം തെറ്റിയെന്നും കാണിച്ച് 2020-ലാണ് ഇവർ കോടതിയെ സമീപിച്ചത്. ഒറേഗോണിൽ നിന്നുള്ള ബ്രിട്നി ഡോഫിങ് എന്ന രക്ഷിതാവിനൊപ്പമാണ് ഇവർ കേസ് ഫയൽ ചെയ്തത്
Comments