കോഴിക്കോട് : കോഴിക്കോട് വിമാനത്താവളത്തിൽ 42 ഗ്രാം സ്വർണവുമായി യാത്രക്കാരൻ പിടിയിൽ. ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ മലപ്പുറം കെപുരം സ്വദേശി വെള്ളാടത്ത് ഷീഹാബ് ആണ് സ്വർണവുമായി പിടിയിലായത്. ഇയാൾ ബാഗേജിൽ കൊണ്ടുവന്ന 4 പേനകളിലെ റീഫില്ലിനുള്ളിൽ വിദഗ്ദമായി ഒളിപ്പിച്ചിരിക്കുകയായിരുന്നു സ്വർണം. പേനയിലും വസ്ത്രത്തിലും ശരീരത്തിലും ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച നാല് പേരാണ് കസ്റ്റംസിന്റെ പിടിയിലായിരിക്കുന്നത്.
ഷിഹാബ് കൊണ്ടുവന്ന ബാഗേജിൽ നിന്നുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ 4 ബോൾപോയിന്റ് പേനകൾ കണ്ടെടുക്കുന്നത്. ഉദ്യോഗസ്ഥരുടെ വിശദമായ പരിശോധനയിൽ റീഫില്ലിനുള്ളേിൽ സ്വർണ റോഡുകൾ ഒളിപ്പിച്ചതായി കണ്ടെത്തുകയായിരുന്നു. ഏകദേശം 2 ലക്ഷം രൂപയുടെ 42 ഗ്രാം സ്വർണ റോഡുകളാണ് ഇയാളിൽ നിന്നും പിടികൂടിയത്.
സ്വർണം തേച്ചു പിടിപ്പിച്ച വസ്ത്രങ്ങൾ ധരിച്ചുകൊണ്ടാണ് ദുബായിയിൽ നിന്നും കാസർകോട് കാഞ്ഞങ്ങാട് സ്വദേശിയായ ബോലികോത്ത് ഷാനവാസ് വിമാനത്താവളത്തിലെത്തിയത്. ഇയാളെ പിടികൂടിയ കസ്റ്റംസ് തുടർന്ന് നടത്തിയ പരിശോധനയിൽ പാന്റ്സും ഉൾവസ്ത്രവും കസ്റ്റഡിയിലെടുത്തു. 1.116 കിലോഗ്രാം സ്വർണമാണ് വസ്ത്രത്തിൽ നിന്ന് വേർതിരിച്ചെടുത്തത്.
ജീദ്ദയിൽ നിന്നെത്തിയ കോഴിക്കോട് ശിവപുരം സ്വദേശി അൻസിൽ ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. 40 ലക്ഷം രൂപ വിലമതിക്കുന്ന 750 ഗ്രാം സ്വർണ മിശ്രിതമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ഇവരിൽ നിന്നും പിടിച്ചെടുത്തത്. മലപ്പുറം സ്വദേശി അബ്ദുൽ സലാം സമാനരീതിയിൽ ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 961 ഗ്രാം സ്വർണ മിശ്രിതവും ക്സ്റ്റംസിന്റെ പ്രിവന്റീവ് വിഭാഗം പിടികൂടിയിരുന്നു. കാപ്സ്യൂൾ രൂപത്തിലാക്കിയ മിശ്രിതത്തിൽ നിന്ന് സ്വർണം വേർതിരിച്ചെടുത്തതിന് ശേഷം തുടർനടപടി സ്വീകരിക്കുമെന്നാണ് ്ധികൃതർ അറിയിച്ചിരിക്കുന്നത്.
Comments