കേരള നിയമസഭയുടെ നടുത്തളത്തിൽ അനിശ്ചിതകാല സത്യാഗ്രഹം സമരം ആരംഭിച്ച് പ്രതിപക്ഷം. അഞ്ച് പ്രതിപക്ഷ എംഎൽഎമാരാണ് സഭക്കുള്ളിലെ വിവേചനങ്ങളിൽ പ്രതിഷേധിച്ച് സത്യാഗ്രഹമിരിക്കുന്നത്. ഉമാ തോമസ്, അൻവർ സാദത്ത്, ടിജെ വിനോദ്, കുറുക്കോളി മൊയ്തീൻ, എകെഎം അഷ്‌റഫ് എന്നിവരാണ് സത്യഗ്രഹമിരിക്കുന്നത് പ്രതിപക്ഷ എംഎൽഎമാർ. സർക്കാർ പ്രശ്‌ന പരിഹാരത്തിനായി ശ്രമിക്കുന്നില്ലെന്ന് ആരോപിച്ചാണ് പ്ലക്കാർഡുകളുമായി പ്രതിപക്ഷ പ്രതിഷേധം.
ധിക്കാരവും ധാഷ്ട്യവും നിറഞ്ഞ നടപടികളാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നും ആവശ്യങ്ങളിൽ നിന്നും പിന്നോട്ടില്ലെന്നും പ്രതിപക്ഷം പറഞ്ഞു. എന്നാൽ പ്രതിഷേധങ്ങളൊഴിവാക്കിയുള്ള ദൃശ്യങ്ങളാണ് സഭാ ടിവി കാണിക്കുന്നത്. പ്രതിപക്ഷ സമരങ്ങളുടെ ദൃശ്യങ്ങളൊന്നും സഭാ ടിവിയിലൂടെ കാണിക്കുന്നില്ല. ഇതിനെതിരെ മാധ്യമപ്രവർത്തകരും പത്രപ്രവർത്തക കൂട്ടായ്മകളും സ്പീക്കറെ നേരിട്ട് കണ്ട് സംസാരിച്ചിട്ടും മാറ്റമുണ്ടായിട്ടില്ല. ഇന്നും പ്രതിപക്ഷ സമരങ്ങളുടെ ദൃശ്യങ്ങൾ കാണിച്ചിട്ടില്ല.
സ്പീക്കറുടെ റുളിങിന്റെ മറവിൽ പ്രതിപക്ഷത്തിന് നേരെ ഭരണപക്ഷം ശക്തമായി പ്രതികരിച്ചു. കേരള നിയമസഭയ്‌ക്ക് ചേർന്ന രീതിയല്ല പ്രതിപക്ഷത്തിന്റേത് എന്നായിരുന്നു സ്പീക്കറുടെ റുളിങ്. ചർച്ചയ്കക് വിളിച്ചിട്ടും പ്രതിപക്ഷം എത്തിയില്ലായിരുന്നു. ഇതിനെയാണ് സ്പീക്കർ വിമർശിച്ചത്. എന്നാൽ അടിയന്തരപ്രമേയ അവതരണത്തിൽ എന്തിനാണ് ഭരണപക്ഷം എതിർക്കുന്നതെന്നും പ്രതിപക്ഷ അംഗങ്ങൾക്കെതിരെ ചുമത്തിയിട്ടുള്ള കേസുകൾ റദ്ധാക്കണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. തുടർന്ന് സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.
Comments