കാബൂൾ: സ്ത്രീകളുടെ വിദ്യാഭ്യാസം വിലക്കുന്നത് ഗുരുതരമായ പ്രശ്നമാണെന്ന് അഫ്ഗാൻ മുൻ പ്രസിഡന്റ് ഹമീദ് കർസായി. താലിബാൻ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തതിനുശേഷം യുവാക്കൾ വലിയ രീതിയിലെ പ്രശ്നങ്ങളാണ് നേരിടുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു. കാനഡ ആസ്ഥാനമായുള്ള ഒരു മാദ്ധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു രാജ്യത്തിന്റെ അടിത്തറ വിദ്യാഭ്യാസമാണ്. അഫ്ഗാനിസ്ഥാന് മാത്രമല്ല, മറ്റെല്ലാ സമൂഹത്തിനും. താലിബാൻ അഫ്ഗാനിസ്ഥാന്റെ
നിയന്ത്രണം ഏറ്റെടുത്തതിനുശേഷം ചെറുപ്പക്കാർ രാജ്യം വിടാൻ ശ്രമിക്കുകയാണ്. ഇത് രാജ്യത്തിന് വലിയൊരു നഷ്ടമാണെന്നും ഹമീദ് കർസായി പറഞ്ഞു.
താലിബാൻ സ്ത്രീകളുടേയും പെൺകുട്ടികളുടേയും പൊതുസ്വാതന്ത്ര്യം ഇല്ലാതാക്കിയതോടെ അഫ്ഗാൻ തീർത്തും മുരടിച്ച അവസ്ഥയിലാണ്. സ്ത്രീകളെ വീടികളിൽ തളച്ചിടുന്ന സമീപനമാണ് താലിബൻ ഭരണകൂടം സ്വീകരിക്കുത്. താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്തതോടെ ഹമീദ് കർസായി രാജ്യം വിട്ടിരുന്നു. എന്നാൽ നിരവധി പ്രാവശ്യം സ്ത്രീകളുടെ സ്വാതന്ത്രത്തിനായി അയാൾ സംസാരിച്ചിട്ടുണ്ട്.
Comments