തിരുവനന്തപുരം: മുൻ കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ ഫേസ്‌ബുബുക്ക് പ്രൊഫൈലിൽ കൊണ്ഗ്രെസ്സ് അണികളുടെ കടുത്ത സൈബർ ആക്രമണം. മാർക്സിസ്റ് പാർട്ടി നേതാവ് എ കെ ഗോപാലനെ അനുസ്മരിച്ചു കൊണ്ട് വി എം സുധീരൻ അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പ്രൊഫൈലിൽ പോസ്റ്റ് ചെയ്ത അനുസ്മരണക്കുറിപ്പാണ് കൊണ്ഗ്രെസ്സ് പ്രവർത്തകരുടെ രോഷത്തിനു കാരണം. “ജീവിതം മുഴുവന്‍ പാവങ്ങള്‍ക്കും കര്‍ഷക-തൊഴിലാളി സമൂഹത്തിനും മാനവരാശിക്കും നേരേയുള്ള ചൂഷണങ്ങള്‍ക്കെതിരെ പടപൊരുതിയ ‘മനുഷ്യസ്‌നേഹിയായ കമ്യൂണിസ്റ്റ് ‘ നേതാവ് എ.കെ.ജി” എന്ന് തുടങ്ങുന്ന ഫേസ്‌ബുക്ക് പോസ്റ്റിലാണ് വി എം സുധീരൻ എ കെ ഗോപാലനെ അനുസ്മരിക്കുന്നത് .
സുധീരന്റെ എകെ ഗോപാലൻ അനുസ്മരണ പോസ്റ്റും കമന്റുകളും വായിക്കാം.
തുടർന്ന് നിരവധി മാർക്സിസ്റ്റുകാർ സുധീരന്റെ പോസ്റ്റിനു പിന്തുണയുമായി എത്തി. എ കെ ഗോപാലനെ വല്ലാതെ പുകഴ്‌ത്തിക്കൊണ്ട് സുധീരൻ നടത്തിയ ഈ അനുസ്മരണം വി ടി ബാലറാമിനുള്ള മറുപടി ആണെന്നായിരുന്നു സിപിഎമ്മുകാരുടെ വാദം. ഇതോടെ കടന്നൽക്കൂട്ടം പോലെ ഇളകിയെത്തിയ സൈബർ കോൺഗ്രെസ്സുകാർ വി എം സുധീരനെ ആക്രമിക്കുകയാണ്. എടുത്ത് എഴുതാൻ പോലും പറ്റാത്ത അത്ര തീവ്രമായ ഭാഷയിലാണ് കൊണ്ഗ്രെസ്സ് അനുയായികളുടെ കമെന്റുകളിൽ പലതും എഴുതിയിരിക്കുന്നത്.

അതെ തുടന്ന് അധികം വൈകാതെ സിപിഐ മുൻ സംസ്ഥാന സെക്രട്ടറി ആയിരുന്ന സികെ ചന്ദ്രപ്പനെ അനുസ്മരിച്ചുകൊണ്ടുള്ള ഫേസ്‌ബുക്ക് പോസ്റ്റും വി എം സുധീരന്റേതായി വന്നു. ഷാര്‍ജ യുവകലാസാഹിതി ഏര്‍പ്പെടുത്തിയ സി.കെ.സ്മൃതി പുരസ്‌കാരത്തിന് തന്നെ തെരഞ്ഞെടുത്തതിന് പ്രത്യേകം നന്ദി പറഞ്ഞ സുധീരൻ, ആലപ്പുഴ തീരദേശ റെയില്‍വേ നേടിയെടുക്കുന്നതിനുവേണ്ടിയുള്ള തന്റെ പരിശ്രമങ്ങളില്‍ ചന്ദ്രപ്പൻ നൽകിയ സഹായ സഹകരണങ്ങളും കടപ്പാടോടുകൂടി ഓര്‍ക്കുന്നു. ഈ പോസ്റ്റിലും കോൺഗ്രെസ്സുകാർ പ്രതിഷേധം രേഖപ്പെടുത്തുന്നുണ്ട്.
രണ്ടു ദിവസംമുമ്പ് ഷാര്‍ജാ ഇന്ത്യന്‍ അസ്സോസിയേഷന്‍ ഹാളില്‍ നടന്ന ചടങ്ങിലാണ് സംസ്ഥാന കൃഷിമന്ത്രി പി.പ്രസാദിന്റെ കയ്യിൽ നിന്നും സികെ ചന്ദ്രപ്പൻ സ്മാരക അവാർഡ് വി എം സുധീരൻ ഏറ്റു വാങ്ങിയത്. അതിനു ശേഷം പി പ്രസാദിനോടും സിപിഐക്കാരോടുമൊപ്പമുള്ള ഫോട്ടോയും വിഎം സുധീരൻ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഒറ്റയാൻ നിലപാടുകളുമായി സംസ്ഥാന കോൺഗ്രസിലെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാണ് താൻ എന്ന് വരുത്തിത്തീർക്കാനുള്ള മുൻ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ നടത്തുന്ന ശ്രമങ്ങളെ കോൺഗ്രെസ്സുകാർ ഫേസ്‌ബുക്ക് കമെന്റുകളിലൂടെ ചോദ്യം ചെയ്യുന്നു. ഉമ്മൻചാണ്ടി സര്ക്കാരിന് തുടർഭരണം നഷ്ടമാകാൻ കാരണം വി എം സുധീരന്റെ നിലപാടുകൾ ആയിരുന്നു എന്ന് പറയുന്ന അനവധി കമന്റുകൾ ആണുള്ളത്. നിയമസഭയിൽ കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങളിൽ വി മേം സുധീരൻ പുലർത്തിയ മൗനവും, ബ്രഹ്‌മപുരം പ്രശ്‌നത്തിൽ ഫേസ്‌ബുക്ക്ഇ കമെന്റ് കൊണ്ട് പോലും ഇടപെടാതിരുന്നതും കൊണ്ഗ്രെസ്സ് അണികൾ ചോദ്യം ചെയ്യുന്നു. കെ വി തോമസിനു പിന്നാലെ സിപി എമ്മിലേക്ക് പോകാനുള്ള ശ്രമമാണ് സുധീരൻ നടത്തുന്നതെന്ന ആരോപണവും ഉണ്ട്.















