ന്യൂഡൽഹി: ബ്രഹ്‌മപുരം തീപിടിത്തത്തിന് പിന്നിലെ അട്ടിമറി അന്വേഷിക്കണമെന്ന്് ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവഡേക്കർ. വൻ അഴിമതിയാണ് കൊച്ചി കോർപറേഷനിൽ നടക്കുന്നത്. മൂന്ന് മരുമക്കളും രണ്ട് കമ്പനികളും ചേർന്ന് നടത്തിയ അഴിമതി സിബിഐ അന്വേഷിക്കണം. വിഷയത്തിൽ ഹൈക്കോടതി നീതി നൽകണമെന്നും ജാവേഡക്കർ പറഞ്ഞു.
32 കോടി സോണ്ട കമ്പനി ഉപകരാറിലൂടെ അടിച്ചുമാറ്റി. ബ്രഹ്‌മപുരത്ത് ത്രിപുര മാതൃകയിൽ അഴിമതിയ്‌ക്കായി യുഡിഎഫും എൽഡിഎഫും കൈകോർത്തുവെന്നും അദ്ദേഹം ആരോപിച്ചു. തീപിടിത്തം നിയന്ത്രിക്കാനുള്ള നിർദേശങ്ങൾ പാലിക്കുന്നില്ലെന്നും സംഭവത്തിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു പ്രവർത്തനങ്ങളുമുണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രഹ്‌മപുരത്തെ തീപിടിത്തം മനുഷ്യനിർമിതമാണെന്ന് ജാവഡേക്കർ നേരത്തെ ആരോപിച്ചിരുന്നു. പിണറായി സർക്കാർ ജനങ്ങളുടെ ജീവൻ വെച്ചാണ് കളിക്കുന്നതെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചിരുന്നു.
Comments