കോഴിക്കോട്: കേരളത്തിൽ റംസാൻ വ്രതത്തിനു നാളെ തുടക്കമാവും. കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ (വ്യാഴാഴ്ച) റംസാന്‍ ഒന്നായിരിക്കുമെന്ന് വിവിധ മതസംഘടനകൾ അറിയിച്ചു. ഇനി ഒരു മാസം എല്ലാ വിശ്വാസികള്‍ക്കും ആത്മ സമര്‍പ്പണത്തിന്‍റെ നാളുകളാണ്.
ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിച്ചും പ്രാര്‍ത്ഥനകളില്‍ മുഴുകിയുമായിരിക്കും ഇസ്ലാം മതവിശ്വാസികള്‍ ഇനിയുള്ള ഒരു മാസം കഴിച്ചുകൂട്ടുക. സമൂഹ നോമ്പുതുറയും ദാനധര്‍മങ്ങളുമായി ഉദാരതയുടെ മാസം കൂടിയായാണ് ഇസ്ലാം മതവിശ്വാസികള്‍ റംസാനെ കാണുന്നത്.
പ്രഭാതം മുതൽ പ്രദോഷം വരെ അന്നപാനീയങ്ങൾ വെടിഞ്ഞ് വിശ്വാസി പൂർണമായും ആരാധനാ കർമങ്ങളിലൂടെ സ്രഷ്ടാവിലേക്ക് കൂടുതലായി അടുക്കുന്നു എന്നാണ് വിശ്വാസം. ചിട്ടയോടും സൂക്ഷ്മതയോടുമുള്ള ഒരുമാസക്കാലത്തെ വ്രതത്തിലൂടെ മനസും ശരീരവും ശുദ്ധീകരിക്കാന്‍ വിശ്വാസികള്‍ തയാറെടുത്ത് കഴിഞ്ഞു.
Comments