പ്രയാഗ്രാജ് : പ്രയാഗ്രാജിലെ നൈനി സെൻട്രൽ ജയിലിൽ നവരാത്രി വ്രതത്തിലും , പൂജകളിലും പങ്ക് ചേർന്ന് മുസ്ലീം വിശ്വാസികൾ . നവരാത്രിയുടെ ആദ്യ ദിനമായ ബുധനാഴ്ച 13 മുസ്ലീങ്ങൾ ഉൾപ്പെടെ 1,159 അന്തേവാസികളാണ് ഇത്തവണ വ്രതം അനുഷ്ഠിച്ചത്.
നവരാത്രി ആചാരങ്ങളും , പൂജകളും ഇവർ പിന്തുടർന്നു. തടവുകാരിൽ 40% പേരും ഒമ്പത് ദിവസം വ്രതം തുടരുമെന്നാണ് പറയുന്നത്. എന്നാൽ, നവരാത്രിയുടെ അവസാന ദിവസം ഭൂരിഭാഗം പേരും വ്രതം ആചരിക്കുമെന്ന് നൈനി സെൻട്രൽ ജയിലിലെ സീനിയർ ജയിൽ സൂപ്രണ്ട് ശശി കാന്ത് സിംഗ് പറഞ്ഞു.
“വ്രതമനുഷ്ഠിക്കുന്ന ഓരോ തടവുകാർക്കും 750 ഗ്രാം ഉരുളക്കിഴങ്ങ്, വാഴപ്പഴം, 500 ഗ്രാം പാൽ, പഞ്ചസാര എന്നിവയാണ് വിഹിതമായി മാറ്റി വച്ചിരിക്കുന്നത് . അതുപോലെ, റംസാൻ നോമ്പ് എടുക്കുന്ന അന്തേവാസികൾക്ക് 200 ഗ്രാം പാൽ, വാഴപ്പഴം, 30 ഗ്രാം ഈത്തപ്പഴം (ഖജൂർ), പാവ്-റൊട്ടി, ബിസ്ക്കറ്റ് തുടങ്ങിയ അധിക ഭക്ഷണത്തോടൊപ്പം നൽകും. നവരാത്രി വ്രതം ആചരിക്കുന്ന തടവുകാർ അവരുടെ ബാരക്കുകളിലും ജയിൽ കാമ്പസിലും ഭജനകളിലും മറ്റ് ആചാരങ്ങളിലും പങ്കെടുത്തിരുന്നുവെന്നും ശശി കാന്ത് സിംഗ് പറഞ്ഞു.
നവരാത്രി ആചാരങ്ങൾ അനുഷ്ഠിക്കാൻ തടവുകാർ അതിരാവിലെ എഴുന്നേറ്റു കുളിക്കുകയും പൂജകൾ നടത്തുകയും ചെയ്തു .”നിരവധി ഉപവാസ തടവുകാരും ദുർഗ്ഗാ സപ്തശതി പാരായണം ചെയ്തു, ഭജന-കീർത്തനം അവരുടെ ഒമ്പത് ദിവസത്തെ ജീവിതത്തിന്റെ ഭാഗമാകും,” ജയിലിന്റെ അച്ചടക്കത്തിനും സുരക്ഷാ മാനദണ്ഡങ്ങൾക്കും അനുസൃതമായി എല്ലാ ആചാരങ്ങളും അനുഷ്ഠിക്കാൻ അവർക്ക് അനുവാദമുണ്ടെന്നും സൂപ്രണ്ട് പറഞ്ഞു.
ഒന്നാം തീയതിയും എട്ടാം ദിവസവും അല്ലെങ്കിൽ ഒമ്പത് പൂർണ്ണ ദിവസങ്ങളിലും വ്രതം അനുഷ്ഠിക്കുന്ന ഭൂരിഭാഗം തടവുകാരും മഹാനവമിയിൽ യജ്ഞത്തിലും പങ്കെടുക്കും.
Comments