ന്യൂഡൽഹി: തീവ്ര ഇസ്ലാമിക മതപ്രഭാഷകൻ ഒമാനിൽ നിന്നും നാടുകടത്താൻ സമ്മർദ്ദം ചെലുത്തി ഇന്ത്യ. ഇത് സംബന്ധിച്ച് ഒമാൻ ഭരണകൂടവുമായി ചർച്ച നടത്തിവരുന്നതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. സാക്കീൽ നായിക്കിനെ വിട്ടുനൽകാൻ ഇന്ത്യ ഒമാനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ഒമാൻ സർക്കാരുമായി വിഷയത്തിൽ ചർച്ചകൾ നടക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയ്‌ക്ക് മുന്നിൽ സാക്കീർ നായിക്കിനെ എത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും തുടരുകയാണെന്നും കഴിഞ്ഞദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ ബാഗ്ചി വ്യക്തമാക്കി.
തന്റെ സംഘടനയായ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെ നിരോധിച്ചതിനെത്തുടർന്ന് സക്കീർ നായിക്ക് 2016 ൽ ഇന്ത്യ വിട്ടിരുന്നു. ഇന്ത്യയിലും വിദേശത്തുമുള്ള മുസ്ലീം യുവാക്കളെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിച്ചെന്ന കേസും സക്കീർ നായിക്കിന്റെ പേരിൽ നിലനിൽക്കുന്നുണ്ട്. 2017 മുതൽ സാക്കീർ മലേഷ്യയിലാണ് കഴിയുന്നത്. 2019ൽ മലേഷ്യയിൽ പൊതു പ്രസംഗങ്ങൾ നടത്തുന്നതിൽ നിന്നും സാക്കീർ നായിക്കിനെ വിലക്കിയിരുന്നു.
ഇന്ത്യയെ കൂടാതെ, ബംഗ്ലാദേശ്, കാനഡ, ശ്രീലങ്ക, യുകെ എന്നിവിടങ്ങളിൽ സാക്കീർ നായിക്കിന്റെ പീസ് ടിവി നെറ്റ്വർക്കിന് നിരോധനമുണ്ട്. 2022-ലെ മംഗളൂരു ഓട്ടോ സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് ഷാരിഖ്, ഭീകര പ്രവർത്തനങ്ങൾക്ക് തനിക്ക് പ്രചോദനമായത് സക്കീർ നായിക്കിന്റെ പ്രഭാഷണങ്ങളാണെന്ന് വെളിപ്പെടുത്തിരുന്നു.
Comments