ചണ്ഡീഗഡ്: ഹരിയാനയിലെ ബെഹ്‌റാംപുർ വനമേഖലയിൽ പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി.
ബെഹ്റാംപൂർ ഗ്രാമത്തെയും ബന്ദ്‌വാരിയെയും ബന്ധിപ്പിക്കുന്ന വനമേഖലയിലാണ് പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തിയത്. 12-നും 14-നും ഇടയിൽ പ്രായമുള്ള പുലിയാണ് ചത്തതെന്ന് വന്യജീവി ഉദ്യോഗസ്ഥർ പറഞ്ഞു.
പുലിയുടെ ശരീരഭാഗങ്ങളിൽ പരിക്കുകൾ കണ്ടെത്താത്തതിനാൽ വേട്ടയാടി കൊലപ്പെടുത്താനുള്ള സാധ്യതയില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. പ്രദേശത്തെ മാലിന്യനിക്ഷേപ കേന്ദ്രത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെ ബന്ദ്വാരിക്ക് സമീപമുള്ള വനമേഖലയിലാണ് പുള്ളിപ്പുലിയുടെ ജഡം കണ്ടത്. പുലിയുടെ ശരീരം ജീർണിച്ച അവസ്ഥയിലായിരുന്നു. ബന്ദ്വാരിയിലെ പ്രദേശവാസിയാണ് പോലീസിനെയും വനം വകുപ്പിനെയും വിവരം അറിയിച്ചത്.
സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയും പുലിയുടെ മൃതദേഹം മാറ്റുകയും ചെയ്തിട്ടുണ്ട്. മൃതദേഹത്തിന് ഒരു മാസത്തോളം പഴക്കമുണ്ടെന്ന് വൈൽഡ് ലൈഫ് ഇൻസ്പെക്ടർ രാജേഷ് ചാഹൽ പറഞ്ഞു. വളരെ അഴുകിയ നിലയിലായതിനാൽ ലിംഗഭേദം തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും ഇതൊരു സ്വാഭാവിക മരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments