ചെന്നൈ: തമിഴ്‌നാട്ടിലെ പരമ്പരാഗത മത്സ്യബന്ധന ഉത്സവത്തിന് കൊടിയേറി. നൂറ്റാണ്ടുകൾ പഴക്കമുള്ള ഉത്സവത്തിൽ ഭാഗമാകാനായി നിരവധി പേരാണ് തടിച്ചുകൂടിയത്. മധുരജില്ലയിലെ തിരുവതാവൂരിലാണ് ഈ ആഘോഷം നടക്കുന്നത്.
എല്ലാവർഷവും വേനൽക്കാലം ആരംഭിക്കുന്നതോടെയാണ് മത്സ്യബന്ധന ഉത്സവം നടക്കുന്നത്. ചടങ്ങിനൊടനുബന്ധിച്ച് ഗ്രാമവാസികൾ മത്സ്യത്തെ പിടിക്കുകയും പാകം ചെയ്യുകയും ചെയ്യുന്നു. ഇവ വരും വർഷങ്ങളിൽ മെച്ചപ്പെട്ട വിളവ് ലഭിക്കുന്നിനും ആരോഗ്യത്തിനും വേണ്ടിയാണ്. പാകം ചെയ്ത വിഭവങ്ങൾ ദേവന് സമർപ്പിക്കുന്നതും ഉത്സവത്തിന്റെ ഭാഗമാണ്.
പുതുക്കോട്ടയിലും കഴിഞ്ഞ വർഷം മത്സ്യബന്ധന ഉത്സവം ആഘോഷിച്ചിരുന്നു. കൊറോണ മഹാമാരിയ്‌ക്കു ശേഷം നടന്ന മാമങ്കത്തിൽ 3000-ത്തോളം പേർ പങ്കെടുത്തു. വേനൽക്കാലത്ത് ജലനിരപ്പ് കുറയുന്നതോടെ തടാകത്തിൽ മത്സ്യം നിറയുന്ന സമയത്താണ് മത്സ്യബന്ധന ഉത്സവം നടക്കുന്നത്. കൂടാതെ കൈകളോ തന്റെ പക്കലുള്ള ഉപകരണങ്ങളോ ഉപയോഗിച്ച് മത്സ്യബന്ധനം നടത്താം. ഇതാണ് ഉത്സവത്തിന്റെ പ്രത്യേകത.
Comments