ഡെറാഡൂൺ: ഇടിമിന്നലേറ്റ് 350ഓളം ആടുകൾ ചത്തു. ഉത്തരകാശിയിലെ ഖാട്ടുഖാൽ വനമേഖലയിലായിരുന്നു അപകടം. ഭത്വരി ബ്ലോക്കിലെ ബർസു ഗ്രാമവാസിയായ സഞ്ജീവ് റാവത്തിന്റെ ആടുകളാണ് ചത്തത്.
കനത്ത മഴയെ തുടർന്ന് ഋഷികേശിൽ നിന്ന് ഉത്തരകാശിയിലേക്ക് ആടുകളെ കൊണ്ടുവരുന്നതിനിടെ പൈൻമരങ്ങളുടെ ഇടയിലെത്തിയപ്പോഴായിരുന്നു അപകടം. പെട്ടെന്നുണ്ടായ ഇടിമിന്നലിൽ മുഴുവൻ ആടുകൾക്കും വൈദ്യുതാഘാതമേൽക്കുകയായിരുന്നു.
കഴിഞ്ഞ പതിറ്റാണ്ടിനിടെ മേഖലയിലുണ്ടായ ഏറ്റവും വലിയ ഇടിമിന്നൽ അപകടമാണിത്. മാർച്ച് 30 വരെ ഉത്തരാഖണ്ഡിൽ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
Comments